അവസാനഘട്ട വോട്ടെടുപ്പിൽ 61 ശതമാനം പോളിങ്; ബംഗാളിലും പഞ്ചാബിലും അക്രമങ്ങൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ അവസാനഘട്ട വോട്ടെടുപ്പ് നടന്ന ഞായറാഴ്ച രേഖപ്പെടുത്തിയത് 61 ശതമാനം പോളിങ്. 59 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ 918 സ്ഥാനാർഥികളാണ് ഏഴാം ഘട്ടത്തിൽ ജനവിധി തേടിയത്. ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ പണിമുടക്കി. മധ്യപ്രദേശിലെ ചില ബൂത്തുകളിൽ ബഹിഷ ്കരണവും നടന്നു. പഞ്ചാബിലും ഉത്തർപ്രദേശിലും 13 വീതം സീറ്റുകളിലും പശ്ചിമ ബംഗാളിൽ ഒമ്പതിടങ്ങളിലും ബിഹാർ, മധ്യപ്ര ദേശ് എന്നിവിടങ്ങളിൽ എട്ടു സീറ്റുകളിലും ഹിമാചലിൽ നാലിടങ്ങളിലും ഝാർഖണ്ഡിൽ മൂന്നിടങ്ങളിലും ചണ്ഡിഗഢിലുമാണ് വ ോട്ടെടുപ്പ് നടന്നത്.
യു.പിയിൽ 55.52 ശതമാനമാണ് പോളിങ്. മോദിയുടെ മണ്ഡലമായ വാരാണസിയിൽ 53.58 ശതമാനമാണ് പോ ളിങ്. ചന്ദൗലി ലോക്സഭ മണ്ഡലത്തിൽ ബി.ജെ.പി-സമാജ്വാദി പാർട്ടി പ്രവർത്തകർ ഏറ്റുമുട്ടി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡെ വീണ്ടും ജനവിധി തേടുന്ന മണ്ഡലമാണിത്. ഇവിടത്തെ താര ജീവൻപുർ ഗ്രാമത്തിലെ ദലിതുകൾ വോട്ട് ചെയ്യുന്നതിനുമുേമ്പ അവരുടെ വിരലിൽ മഷി പുരട്ടിയതായാണ് ആരോപണം. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ 73.40 ശതമാനമാണ് പോളിങ്. ഇവിടെ പലയിടത്തും സംഘർഷമുണ്ടായി. വോട്ടെടുപ്പിനിടെ നാടൻബോംബേറുണ്ടായതായി ബി.ജെ.പിയുടെ വടക്കൻ കൊൽക്കത്ത സ്ഥാനാർഥി രാഹുൽ സിൻഹ ആരോപിച്ചു. എന്നാൽ, ഇത് പടക്കമായിരുന്നെന്നാണ് പൊലീസ് നിലപാട്. താൻ പോളിങ് ബൂത്തുകളിൽ കയറുന്നത് തടഞ്ഞതായി ദക്ഷിണ കൊൽക്കത്ത തൃണമൂൽ സ്ഥാനാർഥി മാല റോയ് ആരോപിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലുമാണ് സംഘർഷങ്ങളുണ്ടായത്. ബൂത്തിന് പുറത്ത് കേന്ദ്രസേന ബി.ജെ.പി ആജ്ഞാനുവർത്തികളായി വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ ആരോപിച്ചു. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി നീലാഞ്ജൻ റോയ് തെൻറ കാറിനുനേരെ ആക്രമണം നടന്നതായി ആരോപിച്ചു. ജാദവ്പുർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി അനുപം ഹസ്റയും സമാന ആരോപണം ഉന്നയിച്ചു.
പഞ്ചാബിൽ 59 ശതമാനമാണ് പോളിങ്. ചണ്ഡിഗഢിൽ 63.57 ശതമാനം വോട്ട് രേഖപ്പെടുത്തി. വോട്ടുയന്ത്രങ്ങൾ പണിമുടക്കിയ കേന്ദ്രങ്ങളിൽ പുതിയ യന്ത്രങ്ങൾ എത്തിച്ചു. ഭട്ടിൻഡ, ഗുർദാസ്പുർ എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിൽ കോൺഗ്രസും അകാലി-ബി.ജെ.പി പ്രവർത്തകരും ഏറ്റുമുട്ടി. ഹിമാചലിൽ ൈവകീട്ട് അഞ്ചുമണി വരെ, 66.70 ശതമാനം പോളിങ് നടന്നു. മധ്യപ്രദേശിൽ 69.36ഉം ബിഹാറിൽ 53.36 ശതമാനവും ഝാർഖണ്ഡിൽ 70.97 ശതമാനവും പോളിങ് രേഖപ്പെടുത്തി. 38 ദിവസങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായത്. കഴിഞ്ഞ ആറു ഘട്ടങ്ങളിലെ ശരാശരി പോളിങ് ശതമാനം 66.88 ആണ്. 23നാണ് ഫലപ്രഖ്യാപനം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളിങ് സ്റ്റേഷനിൽ റെക്കോർഡ് പോളിങ്; 53 ശതമാനം
ഷിംല: സമുദ്രനിരപ്പിൽനിന്നും 15,256 അടി മുകളിൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പോളിങ് സ്റ്റേഷനിൽ റെക്കോഡ് പോളിങ്. ഹിമാചൽപ്രദേശിലെ താഷിഗാങ്ങിലാണ് ഈ ബൂത്ത്. 53 ശതമാനമാണ് വോട്ടുനില. ഗോത്രവർഗ മേഖലയിലെ ലഹൗൽ, സ്പിതി ജില്ലകളിലായി മൊത്തം 49 വോട്ടർമാർ ആണ് ഉള്ളത്. മൈനസ് ഡിഗ്രി തണുപ്പിൽ രാവിലെ ഏഴു മണിക്കുതന്നെ പോളിങ് ആരംഭിച്ചു. ഒമ്പതു മണിയോടെ തന്നെ 53 ശതമാനംപേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. തണുപ്പിനെ തടുക്കാനുള്ള പരമ്പരാഗത കട്ടിയുടുപ്പുകളണിഞ്ഞാണ് വോട്ടർമാർ എത്തിയത്.
മധ്യപ്രദേശിലെ ആറ് ബൂത്തുകളിൽ വോട്ട് ബഹിഷ്കരണം
ഭോപാൽ: മധ്യപ്രദേശിലെ ആറ് ബൂത്തുകളിൽ പോളിങ് ബഹിഷ്കരിച്ച് വോട്ടർമാർ. പ്രാദേശിക പ്രശ്നങ്ങളിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. ജനാധിപത്യ അവകാശം വിനിയോഗിക്കുന്നതിന് തെരെഞ്ഞടുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളുമായി ചർച്ച നടത്തിയെങ്കിലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ വോട്ടുചെയ്യാൻ കൂട്ടാക്കിയില്ലെന്ന് ചീഫ് ഇലക്ടറൽ ഒാഫിസർ വി.എൽ. കാന്തറാവു പറഞ്ഞു. ദേവാസ് മണ്ഡലത്തിലെ ഒരു ബൂത്തിലും മന്ദ്സൗർ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലുമാണ് ബഹിഷ്കരണം നടന്നത്. എന്നാൽ, മറ്റു ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.