കർണാടകയിൽ വീണ്ടും കോവിഡ് മരണം; മക്കയിൽ നിന്നെത്തിയ വയോധിക മരിച്ചു
text_fieldsബെംഗളൂരു: കര്‍ണാടകയില്‍ ഒരു കോവിഡ് മരണം കൂടി. ചിക്കബെല്ലാപുർ ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരിയാണ് മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണം 13 ആയി.
മക്കയില്‍ നിന്ന് വന്ന ശേഷം ബംഗളൂരുവിലെ ചികിത്സയിലായിരുന്ന ു ഇവർ. കോവിഡ് ലക്ഷണത്തോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ിവർക്ക് പ്രമേഹവും ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇടുപ്പെല്ലിലെ പൊട്ടലിനും ഇവർ ചികിത്സ തേടിയിരുന്നു. ഇവരുടെ മരണശേഷമാണ് കോവിഡ് പരിശോധന ഫലം പുറത്തുവന്നത്. ഇതിൽ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞുെവന്ന് കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കോവിഡ് ബാധിതകരുടെ പട്ടികയില്‍ ഇവരുടെ പേര് ഉണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നാണ് സമ്പർക്കവിലക്കിൽ കഴിഞ്ഞിരുന്ന ഇവരെ ബൗറിങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.എന്നാൽ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
മൂന്ന് ദിവസം മുന്‍പാണ് ഇവരുടെ രക്തം പരിശോധനക്കയച്ചത്. ഇവരുടെ വീടുകളിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടൈന്നും ചിലര്‍ ആശുപത്രിയിലും ചിലര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കർണാടകയിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. സൗദിയില്‍ നിന്ന് തിരിച്ചെത്തിയ കൽബുറഗി സ്വദേശിയായ 76 കാരനായിരുന്നു നേരത്തെ മരിച്ചത്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.