Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

വീട്ടുതടങ്കലിലാക്കിയത് 600 നേതാക്കളെ; കശ്മീർ വസ്തുതാന്വേഷണ റിപ്പോർട്ട്

text_fields
bookmark_border
kashmir-military
cancel

ന്യൂഡൽഹി: കശ്മീരില്‍ അറുന്നൂറോളം രാഷ്ട്രീയ-സാമൂഹിക നേതാക്കൾ വീട്ടുതടങ്കലില ാണെന്ന്, ഇരുമ്പുമറക്കുള്ളിലാക്കിയ കശ്മീർ സന്ദർശിച്ച ആദ്യ വസ്തുതാന്വേഷണ സംഘ ത്തിെൻറ റിപ്പോർട്ട്. സ്‌കൂള്‍ കുട്ടികളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോയ ി മര്‍ദിക്കുകയാണെന്നും പ്രദേശവാസികളുടെ സാക്ഷിമൊഴികളുണ്ടെന്നും പഠന റിപ്പോര്‍ട്ട ് ചൂണ്ടിക്കാട്ടി.

ആഗസ്റ്റ് ആറിന് കശ്മീരിലെ പ്രമുഖ പത്രം ‘റൈസിങ് കശ്മീരി’െൻ റ ഗ്രാഫിക് ഡിസൈനർ സാമിര്‍ അഹ്മദിന് നേര്‍ക്ക് സി.ആര്‍.പി.എഫുകാര്‍ നടത്തിയ പെല്ലറ്റ്  ഗൺ വെടിവെപ്പില്‍ മുഖത്തും ശരീരത്തിലുമായി 172 പെല്ലറ്റുകളാണ് പതിച്ചത്. സൈന്യത്തിെൻ റ പെല്ലറ്റ് ആക്രമണത്തിന് ഇരയായ രണ്ടു യുവാക്കളെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ് ആശുപത ്രിയില്‍ സംഘം സന്ദര്‍ശിച്ചു. വഖര്‍ അഹ്മദ്, വാഹിദ് എന്നിവരുടെ മുഖത്തും കൈകളിലുമടക്കം പെല്ലറ്റ് പതിച്ചുണ്ടായ മുറിവുകളാണ്. മൂത്രനാളിയില്‍ കൂടി പോലും രക്തംവരുന്ന അവസ്ഥയാണ്. സമാധാനപരമായ പ്രതിഷേധം നടത്തുമ്പോഴാണ് ഇവര്‍ക്കെതിരെ പെല്ലറ്റ് ആക്രമണം.

സി.പി.എം എം.എൽ.എ മുഹമ്മദ് യൂസുഫ് തരിഗാമിയെ ശ്രീനഗറിലെ വസതിയില്‍ എത്തി കാണാന്‍ ശ്രമിച്ചെങ്കിലും സംഘത്തിന് അനുമതി ലഭിച്ചില്ല. കശ്മീരില്‍നിന്നുള്ള പത്രങ്ങളുടെയും ചാനലുകളുടെയും പ്രവര്‍ത്തനം ഈ ദിവസങ്ങളില്‍ പൂര്‍ണമായും നിലച്ച നിലയിലാണ്. വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ചെന്നപ്പോൾ നിങ്ങളെപോലുള്ള രാജ്യവിരുദ്ധരെ ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് വിരട്ടുകയാണ് കശ്മീർ ബി.ജെ.പി വക്താവ് അശ്വിനികുമാര്‍ ചെയ്തത്.

ആഗസ്റ്റ് ഒമ്പതിന് സംഘം കശ്മീരില്‍ ചെല്ലുമ്പോള്‍ അടിച്ചേല്‍പിച്ച കര്‍ഫ്യൂവിെൻറ ആഘാതത്തിലായിരുന്ന സംസ്ഥാനം. ശ്രീനഗറിലെ തെരുവുകള്‍ കാലിയായിരുന്നു. കടകളും സ്‌കൂളുകളും ലൈബ്രറികളും പെട്രോള്‍ പമ്പുകളും സര്‍ക്കാര്‍ ഓഫിസുകളും ബാങ്കുകളും അടഞ്ഞുകിടക്കുന്നു. ഏതാനും എ.ടി.എമ്മുകളും മുഴുവൻ പൊലീസ് സ്‌റ്റേഷനുകളും മാത്രം തുറന്നു കിടക്കുന്നു. കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തി എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് അടിസ്ഥാനരഹിതമായിരുന്നു.

അഞ്ചുദിവസം ശ്രീനഗറിലും കശ്മീർ ടൗണിലുമായി സഞ്ചരിച്ച സംഘം കശ്മീരി പണ്ഡിറ്റുകളുമായും സിക്ക് വിഭാഗങ്ങളുമായും കശ്മീരി മുസ്ലിംകളുമായും സംസാരിച്ചു വിവരം ശേഖരിച്ചു. കശ്മീരിലെ സാധാരണ ജനങ്ങളുടെ കടുത്ത അമര്‍ഷം അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ കര്‍ഫ്യൂ ഉൾപ്പെടെ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. കര്‍ഫ്യൂ കശ്മീരിെൻറ സാമ്പത്തിക അവസ്ഥ തന്നെ അവതാളത്തിലാക്കിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

സാക്ഷിമൊഴികൾക്കും ദൃശ്യങ്ങൾക്കും പ്രസ് ക്ലബിൽ വിലക്ക്
ന്യൂഡൽഹി: കശ്മീരില്‍ പോയ വസ്തുതാന്വേഷണ സംഘം കശ്മീരികളിൽനിന്ന് ശേഖരിച്ച മൊഴികളും പകർത്തിയ ദൃശ്യങ്ങളും പ്രദർശിപ്പിക്കുന്നതിന് അസാധാരണ നടപടിയിലൂടെ പ്രസ്ക്ലബ് ഒാഫ് ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. കശ്മീരികൾക്ക് പറയാനുള്ളത് നേരിട്ട് കേൾക്കാനും തങ്ങൾ അവിടെ കണ്ട കാഴ്ചകൾ പങ്കുവെക്കാനുമുള്ള സ്വാതന്ത്ര്യം നിഷേധിച്ചത് പ്രതിഷേധാർഹമാണെന്ന് സംഘം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് ശ്രീനഗറിെൻറ പ്രാന്തത്തിനപ്പുറം പോകാൻ അനുമതി നൽകാത്ത സാഹചര്യത്തിലായിരുന്നു സംഘം കശ്മീരിെൻറ വിവിധ ഭാഗങ്ങളിൽ പോയി അഞ്ചുദിവസത്തെ വസ്തുതാന്വേഷണം നടത്തിയതെന്ന് കവിത കൃഷ്ണൻ പറഞ്ഞു.

എന്നാൽ, അതുപോലും രാജ്യം അറിയാതിരിക്കാനുള്ള സമ്മർദങ്ങളാണുണ്ടായിരിക്കുന്നത്. ഇത്തരം നിർണായകഘട്ടത്തിൽ ഭരണകൂട സമ്മർദങ്ങൾക്ക് മുന്നിൽ നെട്ടല്ലു കാണിക്കേണ്ട പ്രസ്ക്ലബ് അത് കാണിച്ചില്ലെങ്കിൽ പിന്നാര് എഴുന്നേറ്റു നിൽക്കുമെന്ന് കവിത കൃഷ്ണൻ ചോദിച്ചു. ജനങ്ങളിൽനിന്ന് നേരിട്ടു ശേഖരിച്ച സാക്ഷിമൊഴികളും ദൃശ്യങ്ങളും അതിനെ ആധാരമാക്കിയുള്ള ഡോക്യുമെൻററിയും പുറത്തുവിടാനായിരുന്നു വാർത്താസമ്മേളനം വിളിച്ചത്. പവർ പോയൻറ് പ്രസേൻറഷൻ അവതരിപ്പിക്കാൻപോലും പ്രസ്ക്ലബ് ഭാരവാഹികൾ അനുവദിച്ചില്ല. ഡോക്യുമെൻററി പ്രദര്‍ശനത്തിനും വിലക്കേര്‍പ്പെടുത്തി.

കശ്മീരിൽ ഉള്ളത് ചെറിയ പ്രാദേശിക പ്രശ്നങ്ങൾ –പൊലീസ്
ശ്രീനഗർ: സംസ്ഥാന വിഭജന തീരുമാനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജമ്മുവിൽ പൂർണമായും കശ്മീരിൽ ഭാഗികമായും പിൻവലിച്ചതായി അധികൃതർ. കശ്മീരിലെ ചില മേഖലകളിൽ നിയന്ത്രണം തുടരുമെന്നും സാഹചര്യങ്ങൾ പൂർണമായും നിയന്ത്രണത്തിലാണെന്നും ജമ്മു-കശ്മീർ പൊലീസ് ഉപമേധാവി മുനീർ ഖാൻ അറിയിച്ചു. ശ്രീനഗറിലും താഴ്വരയിലെ മറ്റുചില ജില്ലകളിലും പ്രാദേശികമായി ചില പ്രശ്നങ്ങളുണ്ടെങ്കിലും ഇതെല്ലാം പ്രാദേശികമായി തന്നെ കൈകാര്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsKashmir House Arrestjammu kashmir Political Leaders
News Summary - 600 Kashmiri Political Leaders in House Arrest -India News
Next Story