യുദ്ധക്കളമായി യു.പി: വ്യാപക സംഘർഷം; ആറ് പേർ കൊല്ലപ്പെട്ടു
text_fieldsലഖ്േനാ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരും പൊലീസും തമ്മിലെ ഏറ്റുമുട്ടലിൽ ഉത്തർപ്രദേശിൽ വെള്ളിയാഴ്ച അഞ്ചുപേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വെടിയേറ്റ് യുവാവ് മരിച്ചിരുന്നു. ഇതോടെ, യു.പിയിൽ ആകെ മരണസംഖ്യ ആറായി. കാൺപൂരിൽ ആറുപേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. മീറത്തിൽ സംഘർഷത്തിൽ പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ബിജ്നോറിൽ രണ്ടുപേരും സംഭാൽ, കാൺപുർ, ഫിറോസാബാദ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അവനീഷ് അവസ്തി അറിയിച്ചു.
പടിഞ്ഞാറൻ യു.പിയിലെ മീറത്തിൽ പ്രക്ഷോഭകർ 12 വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പൊലീസ് കാവൽകേന്ദ്രം കത്തിക്കുകയും ചെയ്തു. പൗരത്വ ഭേദഗതിനിയമത്തെ എതിർക്കുന്നവർക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുറന്നയുദ്ധം പ്രഖ്യാപിച്ചതോടെ സമരക്കാരെ നിഷ്കരുണം അടിച്ചൊതുക്കി മുന്നേറുകയാണ് പൊലീസ്. ലഖ്നോവിലും സംസ്ഥാനത്തിെൻറ മറ്റുചില ഭാഗങ്ങളിലും അക്രമം അതിരുവിടാൻ ഇത് കാരണമായി.
പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിസന്ദേശം പുറത്തുവന്നതോടെ പഴയ ലഖ്നോവിൽ പൊലീസ് വ്യാപക റെയ്ഡ് നടത്തി. അക്രമസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നെല്ലാം നിരവധിപേരെ കസ്റ്റഡിയിലെടുത്തു. പൊലീസിെൻറ വൻസന്നാഹമാണ് ഇൗ മേഖലയിൽ. റെയ്ഡിെൻറ മറവിൽ അർധരാത്രി വീടുകളുടെ ഗേറ്റ് ചവിട്ടിത്തുറന്ന് സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതിെൻറ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം ഭൂരിപക്ഷ മേഖലകളിലെ വീടുകളിൽ കിടക്കുന്ന കാറുകളുടെ ചില്ലുകൾ പൊലീസ് തകർക്കുന്നതും റോഡിലെ ഇരുചക്ര വാഹനങ്ങൾ തല്ലിത്തകർക്കുന്നതും വിഡിയോയിൽ കാണാം. വ്യാഴാഴ്ചയിലെ അക്രമത്തിെൻറ പേരിൽ പൊലീസ് അഴിഞ്ഞാടുകയാണെന്ന് ഹുസൈനാബാദിലെ 70കാരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
രാത്രി മുഴുവൻ ലഖ്നോവിലെ വിവിധയിടങ്ങളിൽ പരിേശാധന നടത്തിയ പൊലീസ് യുവാക്കളടക്കം നിരവധിപേരെ പിടിച്ചുകൊണ്ടുപോയി പല പൊലീസ് സ്റ്റേഷനുകളിലായി പാർപ്പിച്ചിരിക്കുകയാണ്. അക്രമം നടത്തിയവർ ആരെന്ന് കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും അവരെയൊന്നും വെറുതെവിടില്ലെന്നുമാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യാഴാഴ്ച രാത്രി പറഞ്ഞത്. അവരുടെ സ്വത്തുക്കൾ പിടിച്ചെടുത്ത് ലേലംചെയ്യുമെന്നും അങ്ങനെ സർക്കാറിനുണ്ടായ നഷ്ടം നികത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.