Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2026 10:19 AM IST Updated On
date_range 14 Jan 2026 10:19 AM ISTതെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാൻ തെലങ്കാനയിൽ കൊന്നൊടുക്കിയത് 500 നായ്ക്കളെ
text_fieldsbookmark_border
Listen to this Article
ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ 200 നായ്ക്കളെ കൊന്നതായി റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ഒരാഴചയിൽ കൂട്ടത്തോടെ കുരുതി കൊടുത്ത നായ്ക്കളുടെ എണ്ണം 500 ആയി.
അടുത്തിടെ നടന്ന ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി തെരുവ് നായ്ക്കളെ നിയന്ത്രിക്കുമെന്ന് സ്ഥാനാർഥികൾ നൽകിയ വാഗ്ദാനം പാലിക്കാനാണ് നായ്ക്കളെ കൊന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ 5 വില്ലേജ് സർപാഞ്ച് ഉൾപ്പെടെ 6 പേർക്കെതിരെ പൊലീസ് കേസ് എടുത്തു.
നേരത്തെ ഹനംകൊണ്ട ജില്ലയിൽ 300 നായ്ക്കളെ കൊന്നതിന് രണ്ട് വനിതാ സർപാഞ്ചുമാരുൾപ്പെടെ ഒമ്പത് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഗ്രാമങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിലാണ് നായ്ക്കളെ കുഴിച്ചിട്ടത്. അവശിഷ്ടങ്ങൾ പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

