Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right50 കോടി രൂപ, അഞ്ച്...

50 കോടി രൂപ, അഞ്ച് കിലോ സ്വർണം: അർപ്പിതയുടെ വീട്ടിൽ പണത്തിന്റെ പർവ്വതം!

text_fields
bookmark_border
50 കോടി രൂപ, അഞ്ച് കിലോ സ്വർണം: അർപ്പിതയുടെ വീട്ടിൽ പണത്തിന്റെ പർവ്വതം!
cancel
Listen to this Article

കൽക്കത്ത: അറസ്റ്റിലായ പശ്ചിമ ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപ്പിത മുഖർജിയുടെ കൽക്കത്തയിലെ രണ്ടാമത്തെ ഫ്ലാറ്റിൽ നിന്ന് 29 കോടി രൂപയും അഞ്ച് കിലോ സ്വർണാഭരണങ്ങളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ റെയ്ഡിൽ കണ്ടെടുത്തു. സ്കൂൾ ജോലി അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നടിയുടെ വീട്ടിൽനിന്ന് ഇത്രയും വലിയ തുക കണ്ടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനുമുമ്പ് 25 കോടി രൂപ ഇവരുടെ മറ്റൊരു ഫ്ലാറ്റിൽനിന്നും കണ്ടെത്തിയിരുന്നു.

18 മണിക്കൂർ നീണ്ട റെയ്ഡ് അവസാനിപ്പിച്ച് 10 ട്രങ്ക് പണവുമായി അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഇന്ന് പുലർച്ചെ കൊൽക്കത്തയിലെ ബെൽഗാരിയ ഏരിയയിലുള്ള അർപ്പിത മുഖർജിയുടെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മുഖർജിയുടെ രണ്ടാമത്തെ ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്ത പണത്തിന്റെ കൃത്യമായ തുക അറിയാൻ ഇ.ഡി ഉദ്യോഗസ്ഥർ മൂന്ന് നോട്ട് കൗണ്ടിംഗ് മെഷീനുകൾ ഉപയോഗിച്ചതായി വൃത്തങ്ങൾ പറയുന്നു.

പാർത്ഥ ചാറ്റർജിയെയും അർപ്പിത മുഖർജിയെയും ജൂലൈ 23ന് അറസ്റ്റ് ചെയ്തു. ഒരു ദിവസത്തിന് ശേഷം അവളുടെ വീട്ടിൽ നിന്ന് ആദ്യത്തെ പണം കണ്ടെത്തി. കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിൽ മുഖർജിയുടെ നഗരത്തിലെ മറ്റൊരു ഫ്ലാറ്റിൽ നിന്ന് 21 കോടി രൂപയും വൻതോതിൽ വിദേശനാണ്യവും രണ്ട് കോടി രൂപയുടെ സ്വർണക്കട്ടികളും അന്വേഷണ ഏജൻസി കണ്ടെടുത്തിരുന്നു. അന്വേഷണത്തിൽ നിർണായകമായ വഴിത്തിരിവ് നൽകാൻ കഴിയുന്ന 40 പേജുകളോളം കുറിപ്പുകളുള്ള ഒരു ഡയറിയും അവർ കണ്ടെത്തി. മുഖർജിയുടെ രണ്ട് വീടുകളിൽ നിന്ന് ഇതുവരെ 50 കോടി രൂപ കണ്ടെടുത്തു.

ചില നിർണായക രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. അവ അധികൃതർ പരിശോധിച്ചുവരികയാണ്. സംസ്ഥാനത്തെ സ്‌കൂൾ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയും അവരുടെ അടുത്ത അനുയായിയുമായ പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സർക്കാർ നടത്തുന്ന സ്‌കൂളുകളിലെ സ്‌കൂൾ അധ്യാപകരെയും ജീവനക്കാരെയും നിയമവിരുദ്ധമായി നിയമിച്ചതിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു.

"പാർത്ഥ എന്റെയും മറ്റൊരു സ്ത്രീയുടെയും വീട് മിനി ബാങ്കായി ഉപയോഗിച്ചു. ആ മറ്റൊരു സ്ത്രീ അവന്റെ അടുത്ത സുഹൃത്ത് കൂടിയാണ്" -അർപ്പിത മുഖർജി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bengalED raidArpita Mukherjee
News Summary - 50 Crore, 5 kg Gold: Cash Mountain At Houses of Bengal Minister's Aide
Next Story