മഹാരാഷ്ട്ര ആദിവാസി സ്കൂൾ: അഞ്ചു വിദ്യാർഥികൾ കൂടി പീഡനത്തിനിരയായി
text_fieldsമുംബൈ: മഹാരാഷ്ട്ര ആദിവാസി ബോർഡിങ്ങ് സ്കൂളിലെ അഞ്ചു വിദ്യാർഥിനികൾ കൂടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് സംശയിക്കുന്നതായി കുട്ടികളുടെ മാതാപിതാക്കൾ. 13കാരിയെ പീഡിപ്പിച്ച്ഗർഭിണിയാക്കിയ സംഭവത്തിെൻറ ഞെട്ടൽ മാറും മുമ്പാണ് പുതിയ വിവരം. ആറു പെൻകുട്ടികളും പീഡിപ്പിക്കപ്പെട്ടതായി അധികൃതർ സംശയിക്കുന്നുണ്ടെന്ന് ആദിവാസി വകുപ്പ് മന്ത്രി വിഷ്ണു സവര പറഞ്ഞു.
13വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ സ്കൂളിലെ 11 ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ദിംഗബർ ഖാരാട്ട്, ചെയർമാൻ ഗജാനൻ കോകറേ എന്നിവരും അറസ്റ്റിലായവരിൽ പെടുന്നു.
സ്കൂളിലെ തൂപ്പുകാരൻ ഇത്തുസിങ്ങ് പവാറാണ് മുഖ്യപ്രതി. സംഭവത്തെകുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ദീപാവലിക്ക് വീട്ടിൽ പോയ പെൺകുട്ടിക്ക് വയറുവേദനയെ തുടർന്ന് നടന്ന പരിശോധനയിലാണ് ഗർഭിണിയാണെന്നും സ്കൂളിലെ പ്രശ്നങ്ങളെ കുറിച്ചും പുറംലോകമറിഞ്ഞത്.
അറസ്റ്റ് ചെയ്തവരെ ജോലിയിൽ നിന്ന് സസ്പെൻറ് ചെയ്യുന്നതുവരെ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ബോർഡിങ്ങ് സ്കൂളിെൻറ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികളെ അടുത്ത ജില്ലകളിലെ മറ്റ് മൂന്ന്ബോർഡിങ്ങ് സ്കൂളുകളിലേക്ക് മാറ്റുമെന്നും മന്ത്രി കൂടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.