Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right14 മാസത്തെ...

14 മാസത്തെ ജയിൽവാസത്തിനൊടുവിൽ അവർ മടങ്ങിയെത്തി

text_fields
bookmark_border
Crew-of-MV-Andromeda-ANI
cancel

മുംബൈ: ചരക്കുകപ്പലിൽ സ്ഫോടക വസ്തുക്കൾ കടത്തിയെന്ന കുറ്റം ചുമത്തി 14 മാസത്തോള ം ഗ്രീക് ജയിലിൽ കിടന്ന അഞ്ച് ഇന്ത്യക്കാർ നാട്ടിൽ മടങ്ങിയെത്തി. 2018 ജനുവരി ഒമ്പതിനാ ണ് ‘എം.വി അൻഡ്രോമെഡ’ എന്ന കപ്പൽ ഗ്രീക് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. 2018 ജനുവ രി ആറിന് തുർക്കിയിൽനിന്ന് പടക്കനിർമാണ വസ്തുക്കളുമായി പുറപ്പെട്ട കപ്പൽ ജിബൂതിയിലേക്കുള്ള വഴിയിൽ അറ്റകുറ്റപ്പണിക്കായി ഗ്രീക് തീരേത്തക്ക് വഴിതിരിച്ചുവിടുകയായിരുന്നു. ഇവിടെ വെച്ചാണ് ഗ്രീക്കുകാരെൻറ ഉടമസ്ഥതയിലുള്ള കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടിയത്.

കടുത്ത മനുഷ്യത്വവിരുദ്ധ നടപടികൾക്ക് കുപ്രസിദ്ധമായ കോറിഡാല്ലോസ് ജയിലിലാണ് ഇവരെ പാർപ്പിച്ചത്. അസംസ്കൃത വസ്തുക്കൾ നിയമാനുസൃതമായാണ് കൊണ്ടുപോകുന്നതെന്ന് ബോധിപ്പിെച്ചങ്കിലും അധികൃതർ രേഖകൾ പരിശോധിക്കാൻപോലും കൂട്ടാക്കിയില്ലെന്ന് കപ്പൽ ജീവനക്കാരിലൊരാളായ ഭൂപേന്ദ്ര സിങ് പറഞ്ഞു. അതേസമയം, ഇന്ത്യൻ എംബസി അധികൃതർ വളരെ കാര്യക്ഷമമായി പ്രവർത്തിച്ചെന്നും തങ്ങൾക്കുവേണ്ടി കോടതിയിൽ ഹാജരായെന്നും സിങ് പറഞ്ഞു. ജയിലിൽ കടുത്ത മാനസിക പീഡനത്തിനിരയായി. ജീവിതം അവസാനിപ്പിക്കണമെന്നുപോലും തോന്നിയെന്നും ജയിലിലുണ്ടായിരുന്ന പാകിസ്താനികളാണ് മാനസിക ധൈര്യം പകർന്നതെന്നും പഞ്ചാബിലെ ഗുർദാസ്പൂർ സ്വദേശിയായ സിങ് വിവരിച്ചു.

1953ൽ ഇൗ ജയിൽ നിർമിച്ചശേഷം തടവുകാരായെത്തുന്ന ആദ്യ ഇന്ത്യക്കാരാണ് തങ്ങളെന്ന് അധികൃതർ പറഞ്ഞതായി ഗഗൻ ദീപ് എന്ന കപ്പൽ ജീവനക്കാരൻ പറഞ്ഞു. 23 മാസമായി കപ്പൽ കമ്പനി ശമ്പളം നൽകിയിട്ടില്ല. റോഹ്താസ് കുമാർ, ജെയ്ദീപ് താകുർ, സതീശ് പാട്ടീൽ എന്നിവരാണ് കപ്പലിലുണ്ടായിരുന്ന മറ്റ് ഇന്ത്യക്കാർ. ഗ്രീസിൽ പ്രവർത്തിക്കുന്ന കപ്പൽ തൊഴിലാളി യൂനിയനായ എം.യു.െഎ ആണ് ഇവർക്ക് നിയമപോരാട്ടത്തിന് സഹായിച്ചത്. ജീവനക്കാർക്ക് ശമ്പളം നൽകുന്നതുവരെ കപ്പൽ വിട്ടുകൊടുക്കരുതെന്ന് യൂനിയൻ ഗ്രീക് സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ടത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:merchant ship
News Summary - 5 Indian sailors reach Mumbai after spending 14 months in Greek jail-india news
Next Story