തീവ്രവാദിയെ രക്ഷിക്കാൻ ആശുപത്രിയിൽ വെടിവെപ്പ് ; അഞ്ചുപേർ അറസ്റ്റിൽ
text_fieldsകശ്മീർ: പൊലീസ് കസ്റ്റഡിയിൽ ആരോഗ്യ പരിശോധനക്കെത്തിയ പാക് തീവ്രവാദിയെ രക്ഷപ്പെടുത്തുന്നതിനായി ശ്രീനഗർ ആശുപത്രിയിൽ വെടിവെപ്പ് നടത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഇവർ രക്ഷെപ്പടാൻ ഉപയോഗിച്ച മോേട്ടാർ സൈക്കിളും വാഹനവും പൊലീസ് കെണ്ടത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയിൽ പതിവ് പരിശാധനക്ക് കൊണ്ടുവന്ന നവീദ് ജാട്ട് എന്ന പാക് തീവ്രവാദിയാണ് പൊലീസുകാരെ െവടിവെച്ചു വീഴ്ത്തി രക്ഷപ്പെട്ടത്. ആശുപത്രിക്ക് പുറത്ത് നിലയുറപ്പിച്ചിരുന്ന സഹായികൾ ഇയാളെ െപാലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുകയായിരുന്നു. വെടിവെപ്പിൽ മുഷ്താഖ്, ബാബർ എന്നീ പൊലീസുകാരും െകാല്ലപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റൊരു പൊലീസുകാരൻ ചികിത്സയിലാണ്.
റെയിനവാരി ജയിലിൽ നിന്ന് പതിവ് പരിശോധനക്കായി നവീദ് ജാട്ടിെനയും മറ്റ് അഞ്ചു തടവുകാരെയും കൊണ്ടു വന്നിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ പൊലീസുകാരുടെ സർവീസ് തോക്ക് തട്ടിയെടുത്ത് തീവ്രവാദി വെടിയുതിർക്കുകയായിരുന്നു. പൊലീസിൽ നിന്ന് രക്ഷപ്പെട്ട ഇയാളെ പുറത്ത് നിലയുറപ്പിച്ച സഹായികൾ മോേട്ടാർ ബൈക്കിൽ രക്ഷപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട നവീദ് ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തിയതായി ഹിസ്ബുൾ മുജാഹിദ്ദീൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ജയിലിൽ നിന്ന് തന്ത്രപൂർവം പദ്ധതിയിട്ടതാണ് രക്ഷപ്പെടലെന്ന് മുതിർന്ന െപാലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടു വർഷം മുമ്പാണ് നവീദ് ജാട്ടിനെ അറസ്റ്റ് ചെയ്യുന്നത്. എല്ലാ പാകിസ്താനി തീവ്രവാദികളെയും കശ്മീരിന് പുറത്ത് ജയിലിൽ പാർപ്പിക്കുേമ്പാൾ കോടതി മുഖേന നവീദ് ശ്രീനഗർ ജയിൽ നേടിയെടുക്കുകയായിരുന്നു. അതിനാൽ തന്നെ രക്ഷപ്പെടൽ തന്ത്രപൂർവം നടന്നതാണെന്ന് വ്യക്തമാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ െറയിൻവാരി സെൻട്രൽ ജയിൽ സൂപ്രണ്ടിെന സസ്െപൻറ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.