ബാബരി വിധി: പ്രഭാത് പട്നായികിൻെറ നേതൃത്വത്തിൽ 48 ആക്ടിവിസ്റ്റുകൾ സുപ്രീംകോടതിയിലേക്ക്
text_fieldsന്യൂഡൽഹി: ബാബരി മസ്ജിദ് ഭൂമി രാമക്ഷേത്രം പണിയാൻ വിട്ടുകൊടുത്ത സുപ്രീംകോടതി വിധിക്കെതിരെ മനുഷ്യാവകാശ പ്രവർത്തകരും അക്കാദമിക് പണ്ഡിതരും അടങ്ങുന്ന 48 പ്രമുഖർ പുനഃപരിശോധന ഹരജി സമർപ്പിക്കും.
പ്രഭാത് പട്നായികിെൻറ നേതൃത്വത്തിലായിരിക്കും ഹരജി സമർപ്പിക്കുക. സുപ്രീംകോടതി ഫുൾബെഞ്ച് കേസ് കേൾക്കണമെന്ന് ആവശ്യപ്പെടുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ ഹർഷ് മന്ദർ പറഞ്ഞു.
ഫാറ നഖ്വി, നന്ദിനി സുന്ദർ, ശബ്നം ഹാശ്മി, ഗൗഹർ റാസ, നടാഷ ബധ്വർ, ആകാർ പേട്ടൽ, ജയതി ഘോഷ്, തനിക സർക്കാർ, മധു ഭധുരി തുടങ്ങി 48 പേരാണ് പുനഃപരിശോധന ഹരജി നൽകുക. തിങ്കളാഴ്ചയാണ് ഹരജി സമർപ്പിക്കാനുള്ള അവസാന തീയതി.
ബാബരി ഭൂമി കേസ് ഹിന്ദുക്കളും മുസ്ലിംകളും തമ്മിലുള്ള കേസായി സുപ്രീംകോടതി വിലയിരുത്തിയെന്ന് കുറ്റപ്പെടുത്തുന്നതാണ് ഹരജി. ഹരജിക്കാരായ വ്യക്തികളെയും സംഘടനകളെയും മുസ്ലിംകളും ഹിന്ദുക്കളും എന്നാണ് സുപ്രീംകോടതി വിളിച്ചത്. ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും താൽപര്യം സംരക്ഷിക്കുന്നവരെന്ന് അവകാശപ്പെടുന്ന, കേസ് നടത്തിയ സ്വയം പ്രഖ്യാപിത സംഘടനകൾക്ക് അതിനുള്ള അവകാശമില്ലെന്നും ഹരജിയിൽ വാദിക്കുന്നു.
ആർ.എസ്.എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഹിന്ദു തീവ്രവാദ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് ഭൂരിഭാഗം ഹിന്ദുക്കളെയും, ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡ് ഭൂരിഭാഗം ഇന്ത്യൻ മുസ്ലിംകളെയും പ്രതിനിധീകരിക്കുന്നില്ല. രണ്ട് കൂട്ടരുടെയും തെളിവുകൾ പരിശോധിക്കുന്നതിന് സുപ്രീംകോടതി വ്യത്യസ്ത മാനദണ്ഡങ്ങൾ സ്വീകരിച്ചതായും ഹരജിക്കാർ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.