44 സൊമാലി കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം
text_fieldsമുംബൈ: രണ്ടുവർഷം മുമ്പ് നാവിക സേന പിടികൂടിയ 44 സോമാലിയൻ കടൽക്കൊള്ളക്കാർക്ക് നഗരത്തിലെ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചു. സമുദ്ര കടൽക്കൊള്ള വിരുദ്ധ നിയമം, യു.എ.പി.എ എന്നിവക്കൊപ്പം കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും പ്രതികൾ കുറ്റക്കാരാണെന്ന് പ്രത്യേക ജഡ്ജി സഞ്ജയ് ദിഗെ കെണ്ടത്തി. 2024 മാർച്ചിൽ ഇറാനിയൻ മത്സ്യബന്ധനക്കപ്പൽ തട്ടിക്കൊണ്ടുപോയ കേസിലാണ് ഒമ്പത് പേരെ നാവിക സേന പിടികൂടിയത്. തൊട്ടുപിന്നാലെ വ്യാപാര കപ്പൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 35 പേർ കൂടി പിടിയിലായി.
ഇവരെ നഗരത്തിലെ യെല്ലോ ഗേറ്റ് പൊലീസിന് കൈമാറുകയായിരുന്നു. സോമാലിയൻ എംബസി വഴി ആദ്യം അഭിഭാഷകനെ പ്രതികൾക്കായി നിയോഗിച്ചിരുന്നു. പിന്നീട് അഭിഭാഷകനില്ലെന്ന് ഇവർ കോടതിയെ അറിയിച്ചതിനെ തുടർന്ന് ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസിൽ അഭിഭാഷകരെ നിയോഗിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

