രാജ്യത്തെ 40 കോടി പേർ കോവിഡ് ഭീഷണിയിൽ; 67 ശതമാനം പേരിൽ ആന്‍റിബോഡി
text_fieldsന്യൂഡൽഹി: രാജ്യത്തെ 40 കോടി ജനങ്ങൾ ഇപ്പോഴും കോവിഡ് ഭീഷണിയിലാണെന്ന് സീറോ സർവേ റിപ്പോർട്ട്. ആകെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് പേരിലും കോവിഡിനെതിരായ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. കുട്ടികളുൾപ്പടെ 67.6 ശതമാനം പേരിലാണ് കൊറോണ വൈറസിനെതിരായ ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയത്.
ആറ് മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികളിൽ 50 ശതമാനം പേരിലും ആന്‍റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 45 മുതൽ 60 വയസ് വരെ പ്രായമുള്ളവരിലെ ആന്‍റിബോഡി സാന്നിധ്യം 77.6 ശതമാനമാണ്.
60 വയസിന് മുകളിലുള്ള 76.7 ശതമാനം ആളുകളിലും ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. 18 മുതൽ 44 വയസ് പ്രായമുളളവരിൽ 66.7 ശതമാനം പേരിലാണ് ആന്‍റിബോഡിയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

