ഇന്ത്യയിൽ 40 കോടി തൊഴിലാളികൾ ദാരിദ്ര്യത്തിലേക്കെന്ന്
text_fieldsയുനൈറ്റഡ് നേഷൻസ്: കൊറോണ വൈറസ് ലോക സമ്പദ് വ്യവസ്ഥയിൽ ഏൽപിക്കുന്ന പ്രഹരം ക നത്തതായിരിക്കുമെന്നും ഇന്ത്യയിലെ അസംഘടിത മേഖലയിൽ 40 കോടി തൊഴിലാളികൾ കടുത്ത ദാ രിദ്ര്യത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും രാജ്യാന്തര തൊഴിൽ സംഘടനയുടെ (ഐ.എൽ.ഒ) മുന്നറിയിപ്പ്. വരുന്ന മൂന്നു മാസത്തിനുള്ളിൽ ലോകത്ത് 19.5 കോടി പൂർണ സമയ ജോലി നഷ്ടപ് പെട്ടേക്കും.
കോവിഡ് മഹാമാരി രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണെന്ന് സംഘടന വിലയിരുത്തുന്നു. വികസിത, വികസ്വര സമ്പദ്വ്യവസ്ഥകളിലെ തൊഴിലാളികളും വ്യാപാരങ്ങളും കൊടും വിപത്താണ് േനരിടുന്നതെന്നും അതിവേഗം ഒറ്റക്കെട്ടായി ഇത് മറികടക്കണമെന്നും ഐ.എൽ.ഒ ഡയറക്ടർ ജനറൽ ഗേ റൈഡർ പറഞ്ഞു.
ലോകത്ത് അസംഘടിത മേഖലയിൽ 200 കോടി തൊഴിലാളികൾ ജോലിയെടുക്കുന്നുണ്ട്. ഇവരൊക്കെ കടുത്ത പ്രതിസന്ധിയിലാണ്. നേരത്തെ പ്രവചിച്ചതിനെക്കാളും തൊഴിലില്ലായ്മ കൂടും. ഇന്ത്യ, ബ്രസീൽ, നൈജീരിയ എന്നീ രാജ്യങ്ങളിൽ ലോക്ൗൺ അസംഘടിത മേഖലയെ ഇപ്പോൾതന്നെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ 90 ശതമാനം പേരും അസംഘടിത മേഖലയിലാണ് ജോലിചെയ്യുന്നത്. ലോക് ഡൗൺ കാരണം ഇവരിൽ മിക്കവരും തങ്ങളുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകാൻ നിർബന്ധിതരായി.
ലോക വ്യാപകമായി തൊഴിലാളികളെ വൻ തോതിൽ വെട്ടിക്കുറക്കാൻ സാധ്യതയുണ്ട്. 75 വർഷത്തിനിടെ ലോകം നേരിടുന്ന ഏറ്റവും വലിയ പരീക്ഷണമാണിതെന്നും ഒരു രാജ്യം പരാജയപ്പെട്ടാൽ എല്ലാവരും പരാജയപ്പെടുമെന്നും റെയ്ഡർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.