യു.പിയിൽ ഇന്നലെ മാത്രം ബലാത്സംഗം ചെയ്യപ്പെട്ടത് നാല് പെൺകുട്ടികൾ
text_fieldsലഖ്നോ: കുട്ടികൾക്കെതിരെ ഉത്തർപ്രദേശിെൻറ വിവിധ ഭാഗങ്ങളിലായി ശനിയാഴ്ച റിപ്പോർട്ട് ചെയ്തത് നാല് ലൈംഗിക പീഡന കേസുകൾ. റാംപൂരിൽ ഏഴ് വയസുകാരിയെ മധ്യവയസ്കൻ പീഡിപ്പിച്ചതാണ് ഒരു കേസ്. വെള്ളം ശേഖരിക്കാൻ പോയ കുട്ടിയെ ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രതിയെ പൊലീസ് പിടികൂടി.
കനൗജിൽ 11 വയസ്സുകാരിയായ പെൺകുട്ടിയെ സ്വന്തം അമ്മാവൻ പീഡിപ്പിച്ചതാണ് രണ്ടാമത്തെ സംഭവം. പെൺകുട്ടി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് പീഡനം. മുസഫർനഗറിൽ 13കാരിയെ ഡോക്ടർ ബലാത്സംഗം ചെയ്തതാണ് മറ്റൊരു സംഭവം. തലവേദനയെ തുടർന്ന് ഡോക്ടറുടെ ക്ലിനിക്കിലെത്തിയ കുട്ടിയെയാണ് ഡോക്ടർ ബലാത്സംഗം ചെയ്തത്. രണ്ടു ദിവസത്തിന് ശേഷമാണ് കുട്ടി വീട്ടിൽ തിരിച്ചെത്തിയത്. കുട്ടിയെ മയക്ക്മരുന്ന് കുത്തിവെച്ചായിരുന്നു പ്രതി പീഡിപ്പിച്ചത്.
മൊറാദാബാദിൽ പ്രായപൂർത്തിയാകാത്തെ െപൺകുട്ടിയെ മൂന്ന് പേർ ചേർന്ന് ബലാത്സംഗം ചെയ്തതാണ് നാലാമത്തെ സംഭവം. കഠ്വ, ഉന്നാവ്, സൂറത്ത് ബലാത്സംഗങ്ങളിൽ രാജ്യം പ്രതിഷേധങ്ങളിൽ മുങ്ങി നിൽക്കെയാണ് പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ വാർത്ത.
12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താൽ വധശിക്ഷ നൽകുന്ന തരത്തിൽ ക്രിമിനൽ നിയമം ഭേദഗതി ചെയ്യാനുള്ള ഒാർഡിനൻസിന് കേന്ദ്ര മന്ത്രിസഭ ഇന്നലെ അംഗീകാരം നൽകിയിരുന്നു. മറ്റു ലൈംഗിക പീഡനക്കേസുകളിലെ ശിക്ഷകൾക്ക് കാഠിന്യം കൂട്ടുന്ന ഭേദഗതികളും ഒാർഡിനൻസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.