വിരട്ടൽ ഫലിച്ചു അജ്ഞാതവാസം അവസാനിപ്പിച്ച് വിമതർ തിരിച്ചെത്തി
text_fieldsബംഗളൂരു: ബി.ജെ.പിയുടെ ഒാപറേഷൻ താമരയുമായി ബന്ധപ്പെട്ട ഒാഡിയോ ട േപ്പ് വിവാദം നിയസഭ ബജറ്റ് സമ്മേളനത്തിൽ കത്തിനിൽെക്ക, ഒളിവിൽപേ ായ കോൺഗ്രസിെൻറ നാലു വിമത എം.എൽ.എമാരും ജെ.ഡി.എസ് എം.എൽ.എയും തിരി ച്ചെത്തി. വിപ്പ് ലംഘിച്ച് രണ്ട് നിയമസഭ കക്ഷി യോഗങ്ങളിൽനിന്നും ബജറ്റ് സമ്മേളനത്തിൽനിന്നും വിട്ടുനിന്ന രമേശ് ജാർക്കിഹോളി, ഉമേഷ് ജാദവ്, ബി. നാഗേന്ദ്ര, മഹേഷ് കുമത്തള്ളി എന്നിവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കോൺഗ്രസ് നോട്ടീസ് നൽകിയതിനു പിന്നാലെയാണ് നാലുപേരും തിരിച്ചെത്തിയത്.
ഒരുമാസത്തോളം നീണ്ട അജ്ഞാതവാസത്തിനുശേഷമാണ് മടങ്ങിയെത്തിയത്. ഇവരോടൊപ്പം നിയമസഭയിൽനിന്ന് വിട്ടുനിന്ന ജെ.ഡി.എസിെൻറ നാരായണ ഗൗഡയും എത്തി. അനാരോഗ്യം മൂലമാണ് വിട്ടുനിന്നതെന്നാണ് നാരായൺ ഗൗഡയുടെ വിശദീകരണം. പാർട്ടിനേതാക്കളുമായി ചില പ്രശ്നങ്ങൾ ഉെണ്ടന്നും ശരിയായ ആശയവിനിമയം നടന്നില്ലെന്നും ബജറ്റ് സമ്മേളനമായതിനാലാണ് തിരിച്ചെത്തിയതെന്നുമായിരുന്നു എം.എൽ.എമാരുടെ പ്രതികരണം. ബി.ജെ.പിയുമായി ബന്ധപ്പെട്ടിട്ടില്ലെന്നും രാജിവെക്കില്ലെന്നും അവർ പറഞ്ഞു.
കഴിഞ്ഞമാസം മുതൽ പാർട്ടിേയാഗങ്ങളിൽനിന്നും നിയമസഭ കക്ഷി േയാഗങ്ങളിൽനിന്നും വിട്ടുനിന്ന ഇവർ ബി.ജെ.പി പാളയത്തിലേക്ക് പോകുന്നതിനായി മുംബൈയിൽ കഴിയുകയായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്. തിരിച്ചെത്തിയ കോൺഗ്രസ് വിമതർ ബുധനാഴ്ചത്തെ നിയമസഭ ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തു.
നേതൃത്വവുമായി അതൃപ്തിയുണ്ടായിരുന്നെങ്കിലും പാർട്ടിവിരുദ്ധ നടപടിക്ക് കൂട്ടുനിന്നിട്ടില്ലെന്ന് രമേശ് ജാർക്കിഹോളി പറഞ്ഞു. നാലുപേരും ഒന്നിച്ചാണെന്നും അതൃപ്തിയുണ്ടാകുന്നത് സ്വാഭാവികമാണെന്നുമായിരുന്നു നാഗേന്ദ്രയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.