Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണ രേഖയിൽ...

നിയന്ത്രണ രേഖയിൽ ഭീകരവാദി സാന്നിധ്യം വർധിപ്പിക്കാൻ പാകിസ്താൻ ശ്രമമെന്ന് സൈന്യം

text_fields
bookmark_border
നിയന്ത്രണ രേഖയിൽ ഭീകരവാദി സാന്നിധ്യം വർധിപ്പിക്കാൻ പാകിസ്താൻ ശ്രമമെന്ന് സൈന്യം
cancel

ജമ്മു: നിയന്ത്രണ രേഖയിൽ ഭീകരവാദി സാന്നിധ്യം വർധിപ്പിക്കാൻ പാകിസ്താൻ ശ്രമിക്കുന്നതായി ഉന്നത കരസേന ഒാഫിസറുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നുഴഞ്ഞുകയറ്റക്കാരെ ജമ്മു-കശ്മീരിലേക്ക് കടത്തിവിടാൻ പാകിസ്താൻ നിരന്തര ശ്രമം നടത്തുകയാണ്. വെടിനിർത്തൽ കരാർ ലംഘിക്കാനും അവർ ശ്രമിക്കുന്നതായി നോർത്തേൺ കമാൻഡിെൻറ കമാൻഡിങ് ചീഫ് ജനറൽ ഒാഫിസർ ലെഫ്. ജന. രൺബീർ സിങ് പറഞ്ഞു.

ഉൾപ്രദേശങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിപ്പിക്കാനും സാമൂഹിക മാധ്യമങ്ങളിൽ ജമ്മു-കശ്മീരിനെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കാനും പാകിസ്താൻ ശ്രമിക്കുകയാണ്. പാകിസ്താൻ ഇത്തരം പ്രവൃത്തികൾ തുടരുകയാണെങ്കിൽ തിരിച്ചടിക്കാൻ ഇന്ത്യൻ സേന നിർബന്ധിതമാകും. ജമ്മു-കശ്മീരിനെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ശ്രീനഗറിൽ ഇൻറലിജൻസ്, സുരക്ഷ വിഭാഗം ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു രൺബീർ സിങ്.

ഭീകരവിരുദ്ധ പ്രവർത്തനങ്ങളും ക്രമസമാധാന പാലനവും ലക്ഷ്യമിട്ട് സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. സമാധാനവും സൗഹാർദവും തകർക്കാനുള്ള ഏതു ശ്രമങ്ങളെയും ശക്തമായി നേരിടും. ശത്രുക്കളുടെ പ്രചാരണങ്ങളിൽ വീഴാതിരിക്കാനും ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കാനും പൊതുജനം ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്
ജമ്മു: നാലു ദിവസത്തെ ഇടവേളക്കുശേഷം അതിർത്തിയിൽ വീണ്ടും പാക് വെടിവെപ്പ്. ജമ്മു-കശ്മീരിലെ രജൗരി ജില്ലയിൽ ചൊവ്വാഴ്ച ഉച്ചക്ക് 12.40നാണ് പാക് ഭാഗത്തുനിന്ന് വെടിനിർത്തൽ കരാർ ലംഘനമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും മോർട്ടാർ ഷെല്ലിങ് 2.30 വരെ നീണ്ടു. ഇന്ത്യൻ ഭാഗത്ത് ആർക്കും പരിക്കേറ്റില്ലെന്ന് കരസേന ഉദ്യോഗസ്ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kashmir turmoil370 Article
News Summary - 370 Article, kashmir turmoil
Next Story