Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2019 6:46 PM GMT Updated On
date_range 6 Aug 2019 6:49 PM GMTജമ്മു-കശ്മീരിലേക്കുള്ള വിനോദയാത്ര റദ്ദാക്കി ട്രാവൽ ഏജൻസികൾ
text_fieldsbookmark_border
ചെന്നൈ: ജമ്മു-കശ്മീരിെൻറ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിൽ ട്രാവൽ ഏജൻസികൾ വിനോദയാത്ര ട്രിപ്പുകൾ റദ്ദാക്കുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ദിവസങ്ങൾക്കുമുമ്പ് അമർനാഥ് തീർഥാടകരെ തിരിച്ചയച്ചിരുന്നു. കനത്ത സൈനിക സാന്നിധ്യത്തോടൊപ്പം വാർത്താവിനിമയ ബന്ധം വിച്ഛേദിച്ചതും സഞ്ചാരികളെ പിന്തിരിപ്പിക്കുകയാണ്. നേരേത്ത ബുക്ക് ചെയ്ത നൂറുക്കണക്കിനു പേർ ട്രിപ് റദ്ദാക്കിയതോടെയാണ് ട്രാവൽ ടൂർ ഒാപറേറ്റർമാരും വിനോദയാത്ര പരിപാടികൾ റദ്ദാക്കിയത്. മുൻകൂർ പണമടച്ചവർക്ക് തിരിച്ചുനൽകുന്നുണ്ട്.
സ്വകാര്യ എയർലൈനുകളും സർവിസ് റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് ജമ്മു-കശ്മീരിലേക്ക് ഒാരോ മാസവും നൂറുക്കണക്കിനാളുകളാണ് വിനോദയാത്ര പോയിരുന്നതെന്ന് മഥുര ട്രാവൽസിലെ വി.കെ.ടി ബാലൻ അറിയിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നിരവധി പേർ യാത്രക്ക് തയാറെടുക്കവെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ.
പുൽവാമ ആക്രമണത്തിനുശേഷം ജമ്മു-കശ്മീർ ടൂറിസം അധികൃതർ ചെന്നൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ റോഡ്ഷോകളും മറ്റും നടത്തി. തമിഴ്നാട്ടിൽനിന്ന് ട്രാവൽ ഏജൻറുമാർ ഉൾപ്പെടുന്ന സംഘത്തിന് ആഗസ്റ്റ് അവസാനവാരം ജമ്മു-കശ്മീർ ടൂറിസം വകുപ്പ് സൗജന്യ വിനോദയാത്ര ഏർപ്പാടാക്കിയിരുന്നു. എന്നാലിപ്പോൾ സ്ഥിതിഗതികൾ തകിടംമറിഞ്ഞിരിക്കയാണ്. പൂർവസ്ഥിതി പ്രാപിക്കുന്നതിന് കാലതാമസമുണ്ടാവുമെന്നാണ് ടൂർ ഒാപറേറ്റർമാർ പറയുന്നത്.
സ്വകാര്യ എയർലൈനുകളും സർവിസ് റദ്ദാക്കിയിട്ടുണ്ട്. തമിഴ്നാട്ടിൽനിന്ന് ജമ്മു-കശ്മീരിലേക്ക് ഒാരോ മാസവും നൂറുക്കണക്കിനാളുകളാണ് വിനോദയാത്ര പോയിരുന്നതെന്ന് മഥുര ട്രാവൽസിലെ വി.കെ.ടി ബാലൻ അറിയിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നിരവധി പേർ യാത്രക്ക് തയാറെടുക്കവെയാണ് അപ്രതീക്ഷിത സംഭവവികാസങ്ങൾ.
പുൽവാമ ആക്രമണത്തിനുശേഷം ജമ്മു-കശ്മീർ ടൂറിസം അധികൃതർ ചെന്നൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ റോഡ്ഷോകളും മറ്റും നടത്തി. തമിഴ്നാട്ടിൽനിന്ന് ട്രാവൽ ഏജൻറുമാർ ഉൾപ്പെടുന്ന സംഘത്തിന് ആഗസ്റ്റ് അവസാനവാരം ജമ്മു-കശ്മീർ ടൂറിസം വകുപ്പ് സൗജന്യ വിനോദയാത്ര ഏർപ്പാടാക്കിയിരുന്നു. എന്നാലിപ്പോൾ സ്ഥിതിഗതികൾ തകിടംമറിഞ്ഞിരിക്കയാണ്. പൂർവസ്ഥിതി പ്രാപിക്കുന്നതിന് കാലതാമസമുണ്ടാവുമെന്നാണ് ടൂർ ഒാപറേറ്റർമാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story