Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅഴുക്ക് ചാലുകളിലും...

അഴുക്ക് ചാലുകളിലും സെപ്റ്റിക് ടാങ്കുകളിലും മരിച്ചുവീണത് 308 തൊഴിലാളികൾ - അഞ്ചു വർഷത്തെ കണക്കാണിതെന്ന് കേന്ദ്രമന്ത്രി

text_fields
bookmark_border
308 persons have died cleaning sewers and septic tanks in the country in the last five years
cancel

ന്യൂഡൽഹി: രാജ്യത്ത് അഞ്ചുവർഷത്തിനിടെ അഴുക്ക് ചാലുകളും സെപ്റ്റിക് ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ മരിച്ചത് 308 ശുചീകരണ തൊഴിലാളികളാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ സഹമന്ത്രി രാമദാസ് അത്തേവാലയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

രാജ്യത്തെ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2018നും 2022നും ഇടയിൽ തമിഴ്നാട്ടിൽ മാത്രം 52 ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഹരിയാനയിൽ 40 ശുചീകരണ തൊഴിലാളികൾ അഴുക്ക് ചാലുകളും സെപ്റ്റി ടാങ്കുകളും വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ടു. ഡൽഹിയിൽ 33 തൊഴിലാളികളും പഞ്ചാബിൽ ഏഴുപേരുമാണ് മരിച്ചതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

സ്വകാര്യ സെപ്റ്റിടാങ്കുകൾ വൃത്തിയാക്കുന്നതിനിടയിലാണ് കൂടുതൽപേരും മരിച്ചതെന്നാണ് റിപ്പോർട്ട്. സ്വച്ഛ് ഭാരത് മിഷന്‍റെ കീഴിൽ 11.05 കോടി ശൗചാലയങ്ങൾ രാജ്യത്തെ ഗ്രാമങ്ങളിലും 62.81 ലക്ഷം ശൗചാലയങ്ങൾ നഗരങ്ങളിലും നിർമ്മിച്ചതായും രാമദാസ് അത്തേവാല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death rateseptic tank cleaning
News Summary - 308 persons have died cleaning sewers and septic tanks in the country in the last five years
Next Story