Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right300 പുതുമുഖ എം.പിമാർ;...

300 പുതുമുഖ എം.പിമാർ; 78 വനിതകൾ, യുവാക്കൾ കൂടി

text_fields
bookmark_border
parliment
cancel

ന്യൂഡൽഹി: പുതിയ ലോക്സഭയിലേക്ക് കടന്നുവരുന്ന 542 അംഗങ്ങളിൽ 300 പുതുമുഖങ്ങൾ. കാലാ വധി പൂർത്തിയാക്കിയ 16ാം ലോക്സഭയിൽ 314 പുതുമുഖങ്ങളാണ് ഉണ്ടായിരുന്നത്. 16ാം ലോക്സ ഭയിൽ അംഗമായിരുന്ന 197 പേർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 45 പേർ മുൻകാല സഭകളിലെ അംഗങ്ങ ൾ.

പ്രായം 70 കഴിഞ്ഞ എം.പിമാർ കുറഞ്ഞു. 40നു താഴെയുള്ള അംഗങ്ങളുടെ എണ്ണം കൂടി. പുതിയ സഭയിൽ 25നും 40നുമിടയിൽ പ്രായമുള്ളവർ 12 ശതമാനമുണ്ട്. 41നും 55നും ഇടയിലുള്ളവരാണ് 41 ശതമാനം. 70 കഴ ിഞ്ഞവർ ആറു ശതമാനം മാത്രം. 394 എം.പിമാർക്ക് ചുരുങ്ങിയത് ബിരുദമെങ്കിലുമുണ്ട്.

ഹയർ സെക്കൻഡറി തലംവരെ പഠിച്ചവർ 27 ശതമാനം. ബിരുദാനന്തര ബിരുദമുള്ളവർ 25 ശതമാനം. ഡോക്ടറേറ്റുള്ളവർ നാലു ശതമാനം. പുതിയ അംഗങ്ങളിൽ വനിത പ്രാതിനിധ്യം കൂടി. ആകെ 78 വനിതകൾ. കേരളത്തിൽനിന്ന് ഒരു വനിത മാത്രം -രമ്യ ഹരിദാസ്. പുതിയ സഭയിൽ പുരുഷന്മാർ 464.

സത്യവാങ്മൂല രേഖകൾ പ്രകാരം ജയിച്ചവരിൽ നാലു ശതമാനം അഭിഭാഷകരുണ്ട്. ബിസിനസുകാർ 23 ശതമാനം. കൃഷി തൊഴിലായി കാണിച്ചവർ 38 ശതമാനം. കലാകാരന്മാർ മൂന്ന് ശതമാനം, അധ്യാപകർ രണ്ടു ശതമാനം. രാഷ്ട്രീയ സാമൂഹിക മേഖല പ്രവർത്തനം നടത്തുന്നുവെന്ന് രേഖപ്പെടുത്തിയവർ 39 ശതമാനം.

പുതിയ ലോക്സഭയിൽ 78 വനിതകൾ; രാജ്യ ചരിത്രത്തിലാദ്യം

ന്യൂഡൽഹി: പുതിയ ലോക്സഭ നിലവിൽ വരുേമ്പാൾ അത് ശ്രദ്ധേയമാവുന്നത് മുെമ്പങ്ങുമില്ലാത്ത വനിതപ്രാതിനിധ്യം കൊണ്ടുകൂടിയാണ്. 542 എം.പിമാരിൽ ഇത്തവണ 78 പേരാണ് വനിതകൾ. രാജ്യത്തിെൻറ സഭാ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വനിതകൾ. മൊത്തം എം.പിമാരിൽ 14 ശതമാനം വരും ഇത്. 33 ശതമാനം വനിതാ സംവരണമെന്ന ബിൽ ഇപ്പോഴും പാർലമെൻറിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്. 16ാമത് ലോക്സഭയിൽ 64ഉം 15ാമത് സഭയിൽ 52 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്.

ഏറ്റവും കൂടുതൽ വനിതകളെ വിജയപ്പിച്ച് ഇവിടേക്കയച്ചത് യു.പിയും പശ്ചിമ ബംഗാളുമാണ്. 11 പേർ വീതം ഇരു സംസ്ഥാനത്തുനിന്നും പാർലമെൻറിൽ എത്തി. 742 വനിതകൾ ആണ് രാജ്യത്തുടനീളം ഇത്തവണ ജനവിധി തേടിയത്. ഇതിൽ 54 പേരെ നിർത്തി കോൺഗ്രസ് ഒന്നാമതും 53 പേരെ നിർത്തി ബി.ജെ.പി രണ്ടാമതുമെത്തി.

സിറ്റിങ് എം.പിമാരിൽ സോണിയ ഗാന്ധിയും ഹേമമാലിനിയും കിരൺ ഖേറും അവരവരുടെ സീറ്റുകൾ തുടർന്നും നിലനിർത്തിയെങ്കിലും കോൺഗ്രസിെൻറ കുടുംബ മണ്ഡലമായ അമേത്തിയിൽ നിന്നും രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി ലോക്സഭയിൽ എത്തിയ സ്മൃതി ഇറാനിയാണ് ഇത്തവണ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വനിത.

മറ്റൊരാൾ മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങിനെ തോൽപിച്ച, ഭീകരവാദ കേസിലെ കുറ്റാരോപിതയായി കുപ്രസിദ്ധിയാർജിച്ച ബി.ജെ.പിയുെട പ്രജ്ഞ സിങ് ഠാകുർ ആണ്. ഡി.എം.കെ സ്ഥാനാർഥി കനിമൊഴി, ബി.ജെ.പി സ്ഥാനാർഥി റിത ബഹുഗുണ, ബംഗാളി നടിയായ തൃണമൂൽ നേതാവ് ലോക്കറ്റ് ചാറ്റർജി തുടങ്ങിയവരും ശ്രദ്ധേയർതന്നെ. ബി.എസ്.പി-24, തൃണമൂൽ-23, സി.പി.എം-10, സി.പി.ഐ- 4, എൻ.സി.പി- 1 എന്നിങ്ങനെയാണ് ഓരോ പാർട്ടികളുടെയും വനിത സ്ഥാനാർഥി പ്രാതിനിധ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Results 2019Lok Sabha Electon 2019
News Summary - 300 new comers in lok sabha-india news
Next Story