Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുർമീത് അനുയായികളുടെ...

ഗുർമീത് അനുയായികളുടെ അക്രമം തുടരുന്നു; 30 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
ഗുർമീത് അനുയായികളുടെ അക്രമം തുടരുന്നു; 30 പേർ കൊല്ലപ്പെട്ടു
cancel
camera_alt???????????? ???? ??? ??? ???????????? ??? ???? ??? ?????????

ന്യൂഡൽഹി: സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീം സിങ് ബലാത്സംഗക്കേസിൽ കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനെ തുടർന്ന് ഡൽഹിയിലും ഹരിയാനയിലും അനുയായികളുടെ വ്യാപക അക്രമം. സംഭവങ്ങളിൽ 30പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

 


സിർസ ആസ്ഥാനമായ ദേര സച്ചാ സൗദ ആശ്രമത്തിെൻറ തലവനായ റാം റഹീം സിങ്ങിെൻറ ആയിരക്കണക്കിന് അനുയായികളാണ് ആക്രമണാസക്തരായി തെരുവിലിറങ്ങിയത്. ട്രെയിനും  ബസും മറ്റ് വാഹനങ്ങളും കെട്ടിടങ്ങളും അഗ്നിക്കിരയാക്കിയ ആക്രമികൾ മണിക്കൂറുകൾ പൊതുമുതൽ നശിപ്പിച്ച് അഴിഞ്ഞാടി. ഇവരെ നേരിടാൻ പൊലീസിന് ആകാശത്തേക്ക്വെടിയുതിർക്കേണ്ടിവന്നു. ഹരിയാനയിലെ പഞ്ച്കുള കോടതിയിൽനിന്ന് വിധി വന്നയുടൻ തുടങ്ങിയ കലാപം സംസ്ഥാനത്തിെൻറ മറ്റ് ഭാഗങ്ങളിലേക്കും തുടർന്ന് പഞ്ചാബ്, ഡൽഹി, ഉത്തർപ്രദേശ്, രാജസ്ഥാൻ  എന്നിവിടങ്ങളിലേക്കും  അതിവേഗം പടരുകയായിരുന്നു. 
 

ആയിരത്തോളം ആക്രമികളെ കസ്റ്റഡിയിലെടുത്തതായും പഞ്ച്കുളയിൽനിന്ന് ദേര അനുയായികളെ പൂർണമായി ഒഴിപ്പിച്ചതായും ഹരിയാന ഡി.ജി.പി ബി.എസ്. സന്ധു പറഞ്ഞു. അക്രമം അടിച്ചമർത്താൻ പട്ടാളത്തേയും രംഗത്തിറക്കേണ്ടി വന്നു. വിധിവന്നതിന് പിന്നാെല കോടതിക്ക് സമീപമുണ്ടായിരുന്ന ചാനലുകളുടെ ഒ.ബി വാനുകൾ അഗ്നിക്കിരയാക്കി.   മാധ്യമ പ്രവർത്തകരെ ആക്രമിച്ചു. ഡൽഹി ആനന്ദ് വിഹാർ സ്റ്റേഷനിൽ നിർത്തിയിട്ട രേവ എക്സ്പ്രസിെൻറ രണ്ട് കോച്ചുകൾക്ക് തീവെച്ചു.

ഡൽഹിയിൽ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഏഴു സ്ഥലങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്. നാല് ബസുകൾ അഗ്നിക്കിരയാക്കി.  അക്രമങ്ങളെത്തുടർന്ന് റെയിൽവേ നൂറുകണക്കിന് സർവിസുകൾ റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ വിളിച്ച് അതൃപ്തി അറിയിച്ചു. പലയിടങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡൽഹിയിൽ സെപ്റ്റംബർ എട്ടുവരെയാണ് നിരോധനാജ്ഞ. അക്രമം വ്യാപകമായതോടെ റാം റഹീമിെൻറ സ്വത്തുകൾ പിടിെച്ചടുത്ത് നഷ്ടപരിഹാരം ഇൗടാക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതി ഉത്തരവിട്ടു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സമാധാനത്തിന് ആഹ്വാനം ചെയ്തു. 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape casemalayalam newsGurmeet Ram RahimFive killed
News Summary - 30 died in riot in Hariyana-India news
Next Story