Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപീഡിപ്പിച്ച ശേഷം...

പീഡിപ്പിച്ച ശേഷം കുഴിയിലെറിഞ്ഞ  മൂന്നര വയസ്സുകാരിയെ 10 മണിക്കൂറിനു ശേഷം രക്ഷിച്ചു

text_fields
bookmark_border
പീഡിപ്പിച്ച ശേഷം കുഴിയിലെറിഞ്ഞ  മൂന്നര വയസ്സുകാരിയെ 10 മണിക്കൂറിനു ശേഷം രക്ഷിച്ചു
cancel

ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ സരായ് റോഹിലയില്‍ മൂന്നര വയസ്സുകാരിയെ അയല്‍ക്കാരന്‍ അതിക്രൂരമായി പീഡിപ്പിച്ചു. മരിച്ചെന്നു കരുതി സമീപത്തെ മാലിന്യക്കുഴിയിലെറിഞ്ഞ കുട്ടിയെ 10 മണിക്കൂറിനു ശേഷം പൊലീസ് രക്ഷിച്ചു. 35കാരനായ പ്രതി ബല്‍ബീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന നിയമ(പോസ്കോ)പ്രകാരം കേസെടുത്തു.തിങ്കളാഴ്ച രാവിലെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയം അതേ കെട്ടിടത്തില്‍ താമസിക്കുന്ന പ്രതി മിഠായി നല്‍കി കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ദയബാസ്തി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വിജനമായ സ്ഥലത്തത്തെിച്ച ശേഷം പീഡിപ്പിക്കുകയും കഴുത്തു ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു. മരിച്ചെന്നു കരുതിയ കുട്ടിയെ ആറടി ആഴമുള്ള കുഴിയിലെറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

രാത്രി എട്ടോടെ വീട്ടില്‍ തിരിച്ചത്തെിയ മാതാപിതാക്കള്‍ കുഞ്ഞിനെ കാണാനില്ളെന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. ബല്‍ബീര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ആറുവയസ്സുകാരി സഹോദരിയും വീട്ടിലുണ്ടായിരുന്നു. മാനസികാസ്വാസ്ഥ്യമുള്ള ഈ ബാലിക തന്‍െറ അനുജത്തിയെ രക്ഷിക്കാന്‍ ബഹളമുണ്ടാക്കിയെങ്കിലും രക്ഷയുണ്ടായില്ല. രാത്രി മാതാപിതാക്കള്‍ തിരിച്ചത്തെിയപ്പോഴും, ബല്‍ബീര്‍ മിഠായി കൊടുത്ത് അനുജത്തിയെ തട്ടിക്കൊണ്ടുപോയ വിവരം പറഞ്ഞിരുന്നു. എന്നാല്‍, ഇത് ആരും ശ്രദ്ധിച്ചില്ല. കുട്ടിയെ അവസാനമായി കണ്ടത് പ്രതിക്കൊപ്പമാണെന്ന വിവരത്തെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം വഴിതെറ്റിക്കാന്‍  ശ്രമിച്ചെങ്കിലും പൊലീസ് ഇയാളുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടത്തെി. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ മദ്യലഹരിയിലായിരുന്നുവെന്നു പറഞ്ഞ് കുറ്റം സമ്മതിച്ചു. രാവിലെ ആറോടെ കുട്ടിയെ വലിച്ചെറിഞ്ഞ കുഴിയും പൊലീസിന് കാണിച്ചുകൊടുത്തു.

സംഭവസ്ഥലത്തുനിന്ന് അബോധാവസ്ഥയില്‍ കണ്ടത്തെിയ കുട്ടിയെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി മുഴുവന്‍ കൊടുംതണുപ്പില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു കുട്ടി. ആന്തരിക രക്തസ്രാവമുണ്ടെങ്കിലും കുഞ്ഞ് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിഹാര്‍ സ്വദേശിയായ ബല്‍ബീര്‍ മൂന്നുവര്‍ഷം മുമ്പാണ് ഡല്‍ഹിയിലത്തെിയത്. സ്ക്രാപ് വ്യാപാരിയായിരുന്നു. 16 വയസ്സുള്ള മകനും ഭാര്യാപിതാവിനും ഒപ്പമായിരുന്നു താമസം. ഭാര്യ യു.പിയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Case
News Summary - 3-Year-Old Raped, Left To Die In 6-Foot-Deep Pit In Delhi
Next Story