സി.പി.എം, തൃണമൂൽ എം.എൽ.എമാരും 50 കൗൺസിലർമാരും ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: ബംഗാളിലെ മമത സർക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ തൃണമൂലിെൻറ രണ്ട് എം.എൽ.എമാരെയും 50 മുന ിസിപ്പൽ കൗൺസിലർമാരെയും ബി.ജെ.പി ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കൊണ്ടുവന്ന് ബി.ജെ.പി അംഗത്വം നൽകി. മുൻ തൃണമുൽ നേതാവ് കൂടിയായ മുകുൽ റോയ് നടത്തിയ ഓപറേഷനിൽ സി.പി.എം എം.എൽ.എ ദേബേന്ദ്ര റോയിയും തൃണമൂലുകാർക്കൊപ്പം വന്ന് ബി.ജെ.പിയിൽ ചേർന്നു. ഇതോടെ തൃണമുൽ ഭരിച്ച ബംഗാളിലെ മൂന്ന് മുനിസിപ്പാലിറ്റികളുെട ഭരണവും ബി.ജെ.പിക്കായി. പശ്ചിമ ബംഗാളിൽ ഈ വർഷം തന്നെ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താൻ ബി.ജെ.പി നടത്തുന്ന ശ്രമത്തിെൻറ ഭാഗമാണ് ഈ നീക്കം.
മമത ബാനർജിയുടെ 40 എം.എൽ.എമാർ ബി.ജെ.പിയിലേക്ക് വരാൻ തയാറായി നിൽക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര േമാദിയുടെ തെരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവന വൻ വിവാദമായിരുന്നു. എം.എൽ.എ പോയിട്ട് ഒരു മുനിസിപ്പൽ കൗൺസിലർ പോലും ബി.ജെ.പിയിലേക്ക് പോകില്ലെന്ന് തൃണമുൽ നേതാവ് െഡറിക് ഒബ്റേൻ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി ആസ്ഥാനത്ത് ബംഗാളിെൻറ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്വർഗ്യയുടെ സാന്നിധ്യത്തിലാണ് ബംഗാളിൽനിന്ന് കൊണ്ടുവന്നവർക്ക് അംഗത്വം നൽകിയത്. മുകുൽ റോയിയുടെ മകനും തൃണമൂൽ എം.എൽ.എയുമായ സുഭ്രാംഗ്ഷു റോയ്, മറ്റൊരു എം.എൽ.എ തുഷാർക്രാന്ത് ഭട്ടാചാര്യ എന്നിവരാണ് ബി.ജെ.പിയിൽ ചേർന്നത്. നോർത്ത് 24 പർഗാനയിൽ നിന്നുള്ള മുനിസിപ്പൽ അംഗങ്ങളാണ് ബി.ജെ.പിയിൽ ചേർന്നവരിലേറെയും.
ഹെംതാബാദിൽനിന്നുള്ള സി.പി.എം എം.എൽ.എയാണ് ദേബേന്ദ്ര റോയി. സി.പി.എമ്മിൻെറ മറ്റൊരു സിറ്റിങ് എം.എൽ.എ ഗഗൻ മൊർമു പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തൃണമൂലിൽനിന്നും ബി.ജെ.പിയിലേക്കുള്ള എം.എൽ.എമാരുടെ ഒഴുക്കിൻെറ ആദ്യഘട്ടമാണിതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുപോലെ വിവിധ ഘട്ടങ്ങളായി ഈ ചേർക്കൽ തുടരുമെന്നും മുകുൽറോയ് പറഞ്ഞു.
എന്നാൽ, അപകടം മണത്ത് കപ്പലിൽനിന്ന് ചാടുന്ന എലികളാണ് രാജിവെച്ച എം.എൽ.എമാരെന്നും ജനങ്ങൾ അവർക്ക് ഉചിതമായ മറുപടി നൽകുമെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. ഇപ്പോൾ ബി.ജെ.പിയിൽ ചേർന്ന സുഭ്രാംഗ്ഷുവിനെ ലോക്സഭ തെരഞ്ഞെടുപ്പിൻെറ ഫലമറിഞ്ഞതിന് തൊട്ടുപിറകെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.