Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭാര്യയെ കെട്ടിയിട്ട...

ഭാര്യയെ കെട്ടിയിട്ട ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

text_fields
bookmark_border
ഭാര്യയെ കെട്ടിയിട്ട ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
cancel

ലക്നോ: ഭാര്യയെ കെട്ടിയിട്ട് യുവാവ് തൂങ്ങി മരിച്ചു. യു.പി സ്വദേശി 24കാരനായ റിസ്വാനാണ് തൂങ്ങി മരിച്ചത്. ഖസിയാബാദിലെ ഖോദയിലാണ് സംഭവം. രണ്ടു മാസങ്ങൾക്ക് മുമ്പ് വീട്ടുകാരെ എതിർത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ് റിസ്വാനും - നസ്രിനും. സ്ഥിരമായൊരു ജോലി ഇല്ലാതിരുന്ന റിസ്വാന്‍  വിഷാദത്തിന് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു. നോയിഡയിലെ ഒരു ഫാക്ടറിയിൽ താത്കാലിക ജോലി ചെയ്യുകയായിരുന്നു റിസ്വാൻ. 

വെള്ളിയാഴ്ച വൈകീട്ട് നാലിന് ജോലി കഴിഞ്ഞെത്തിയ റിസ്വാൻ തനിക്ക് നല്ല സുഖം തോന്നുന്നില്ലെന്ന് ഭാര്യയെ അറിയിച്ചിരുന്നു. എന്നാൽ നല്ല ജോലി ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ജോലി ലഭിച്ചില്ലെങ്കിൽ ഇനിയും കഷ്ടപ്പെടേണ്ടി വരുമെന്നും നസ്രിൻ റിസ്വാനെ അറിയിച്ചു. ചെറിയ തർക്കം ഉണ്ടയ ശേഷം റിസ്വാൻ നസ്രിെൻറ കൈകൾ കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി സീലിങ് ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ കൈകളിലെ കെട്ടഴിച്ച നസ്രിന്‍, ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. റിസ്വാന്‍ പിടഞ്ഞുമരിക്കുന്നതു കണ്ടതോടെ ബോധരഹിതയായി എന്നും നസ്രിന്‍ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 

റിസ്വാനും നസ്രിനും വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഒന്നിച്ചു ജീവിക്കുകയായിരുന്നു. രണ്ടു മാസം മുമ്പ് നാടുവിട്ട ഇവര്‍ക്ക് എതിരെ നസ്രിെൻറ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicide
News Summary - 24-year-old ties, gags wife, hangs himself as she watches in horror in Ghaziabad
Next Story