നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിന് പോയ പത്തനംതിട്ട സ്വദേശി മരിച്ചു
text_fieldsന്യൂഡൽഹി: നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയ പത്തനംതിട്ട സ്വദേശി മരിച്ചു. തബ് ലീഗ് ജമാഅത്ത് പത്തനംതിട്ട അമീർ ഡോ. എം. സലീം ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദ്രോഗം മൂലമാണ് മരണമെന്നാണ് വിവരം. മരിച്ച സലീം നേരത്തേ തന്നെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.
ഇയാൾക്കൊപ്പം സമ്മേളനത്തിന് പോയ രണ്ട് പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. എന്നാൽ, സലീമും ഒപ്പമുള്ളവരും സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ലെന്ന വിവരമാണ് പുറത്തു വരുന്നത്. മാർച്ച് ഒമ്പതിന് ഡൽഹിയിലെത്തിയ ഇവർ അലിഗഢിൽ താമസിച്ച ശേഷം 22നാണ് സമ്മേളനം നടന്ന നിസാമുദ്ദീനിലെ പള്ളിയിലെത്തിയതെന്നും പറയപ്പെടുന്നു. ഡോ. എം. സലീമിന് കോവിഡ് 19 ബാധയുണ്ടായിരുന്നോ എന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. മാർച്ച് ആദ്യവാരം നിസാമുദ്ദീൻ സന്ദർശിച്ച് മടങ്ങിയ ആറ് പേർ പത്തനംതിട്ടയിൽ നിരീക്ഷണത്തിലാണ്.
നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന ‘ആലമി മര്‍കസി ബംഗ്ളെവാലി’ മസ്ജിദില്‍ തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 24 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികളും ഒരു തമിഴ്നാട്ടുകാരനും കശ്മീർ സ്വദേശിയും കോവിഡ് ബാധിച്ച് മരിച്ചിരുന്നു.
മാർച്ച് 13 മുതൽ 15 വരെയാണ് ഇവിടെ പ്രാർഥന ചടങ്ങ് നടന്നത്. ഈ പരിപാടിയിൽ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്. പള്ളി അധികൃതർക്കെതിരെ കേസെടുക്കുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു.
മര്കസിെൻറ പരിസരത്തുള്ള 200ാളം പേരെ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.