വോട്ട് ചെയ്ത് പ്രമുഖർ
text_fieldsന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, യു.പി.എ അ ധ്യക്ഷ സോണിയ ഗാന്ധി, എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയ പ്രമുഖർ ഡൽഹിയിലെ വ ിവിധ കേന്ദ്രങ്ങളിൽ വോട്ട് രേഖപ്പെടുത്തി. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ഡൽഹി മു ഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മുൻ മുഖ്യമന്ത്രിയും നോർത്ത് ഇൗസ്റ്റ് ഡൽഹി സ്ഥാനാർഥിയുമായ ഷീല ദീക്ഷിത്, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും സമ്മതിദാനാവകാശം നിർവഹിച്ചു. മുൻ രാഷട്രപതി പ്രണബ് മുഖർജി കെ കാംരാജ് ലൈനിലെ എൻ.പി പ്രൈമറി സ്കൂളിലെത്തി വോട്ട് ചെയ്തു. 2014ലെ ലോകസഭ തെരഞ്ഞെടുപ്പിൽ പ്രണബ് വോട്ട് ചെയ്തിരുന്നില്ല.
ഞായറാഴ്ച രാവിലെ ഒമ്പതിന് രാഷ്ട്രപതി ഭവൻ കെട്ടിടത്തിലെ സർവോദയ വിദ്യാലയയിലാണ് രാഷ്ട്രപതി വോട്ട് ചെയ്തത്. ഒൗറംഗസേബ് റോഡിലെ പോളിങ് ബൂത്തിലായിരുന്നു രാഹുലിനും സുഷമക്കും വോട്ട്. ന്യൂഡൽഹി കോൺഗ്രസ് സ്ഥാനാർഥി അജയ് മാക്കനൊപ്പമാണ് രാഹുൽ ബൂത്തിലെത്തിയത്. ഡൽഹിയിലെ നിർമാൺ ഭവൻ പോളിങ് ബൂത്തിൽ ഷീല ദീക്ഷിതിനൊപ്പമാണ് സോണിയ വോട്ടുചെയ്യാനെത്തിയത്. സിവിൽ ലൈൻ പോളിങ് ബൂത്തിൽ ഭാര്യക്കും മകൾക്കും ഒപ്പമെത്തിയാണ് കെജ്രിവാൾ വോട്ട് രേഖപ്പെടുത്തിയത്.
ലോധി എസ്റ്റേറ്റ് മേഖലയിലുള്ള സര്‍ദാര്‍ പട്ടേല്‍ വിദ്യാലയത്തില്‍ ഭർത്താവ് റോബർട്ട് വാദ്രക്കൊപ്പമാണ് പ്രിയങ്ക വോട്ട് ചെയ്യാനെത്തിയത്. ബി.ജെ.പി സർക്കാർ പുറത്തേക്കാണെന്നത് വ്യക്തമാണെന്ന് പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ജനം രോഷാകുലരാണ്. യഥാർഥ പ്രശ്നങ്ങൾ മറച്ചുവെച്ച് തോന്നിയപോലെ ഒാരോന്ന് പറഞ്ഞുകൊണ്ടിരിക്കയാണ് മോദി. മോദി സർക്കാറിനെതിരായ അമർഷം ജനം വോട്ടിലൂടെ പ്രകടിപ്പിക്കുമെന്നും അവർ പറഞ്ഞു. പ്രിയങ്കയുടെ മകൻ രഹാന് കന്നിവോട്ട് ചെയ്യാനായില്ല. പരീക്ഷയെഴുതാൻ ലണ്ടനിലേക്കു പോയതിനാലാണ് രഹാന് വോട്ട് ചെയ്യാൻ കഴിയാതിരുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി. ഉത്തർപ്രദേശിലെ പ്രചാരണങ്ങളിൽ പ്രിയങ്കക്കൊപ്പം സജീവമായിരുന്നു രഹാനും സഹോദരി മിറായയും. അമേത്തിയിൽ രാഹുലിെൻറ റോഡ്ഷോയിലും ഇരുവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.