Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പിക്ക്...

ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം, 303 സീറ്റ്

text_fields
bookmark_border
modi-victory-23
cancel

ന്യൂഡൽഹി: ബി.ജെ.പിക്ക് അമ്പരപ്പിക്കുന്ന നേട്ടം സമ്മാനിച്ച് പ്രധാനമന്ത്രി നേരന്ദ് ര മോദി രണ്ടാമൂഴത്തിലേക്ക്. അഞ്ചുവർഷം മുമ്പ് നേടിയതിനേക്കാൾ കൂടുതൽ സീറ്റോടെ ബി.ജ െ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം. ചിതറിയ പ്രതിപക്ഷത്തെ കൂടുതൽ ദുർബലമാക്കി യു.പി യിൽ അടക്കം ഹിന്ദി ഹൃദയഭൂമി ൈകയടക്കിയ ബി.ജെ.പി കൂടുതൽ സംസ്ഥാനങ്ങളിൽ സ്വാധീനം വർ ധിപ്പിച്ചു. കേരളത്തിൽ തരംഗം തന്നെ തീർത്ത പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് മറ്റൊര ു സംസ്ഥാനത്തും മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞില്ല. പ്രതിപക്ഷ നേതൃസ്ഥാനത്തിന് വീണ്ട ുമൊരിക്കൽക്കൂടി അവകാശം നഷ്ടപ്പെട്ട കോൺഗ്രസിനൊപ്പം, സി.പി.എം അടക്കം പ്രമുഖ പ്ര തിപക്ഷ പാർട്ടികൾക്കും തിരിച്ചടി. അസഹിഷ്ണുതയുടെയും വിഭാഗീയതയുടെയും ആകുലതക ൾ വർധിപ്പിക്കുന്നതുകൂടിയാണ്, കൂടുതൽ കരുത്തോടെ കാവിക്കൊടി പാറിച്ച ജനവിധി.

●ആ ന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം
●തെലങ്കാനയിൽ ടി.ആർ.എസിന ും ആന്ധ്രയിൽ ടി.ഡി.പിക്കും തിരിച്ചടി
●ജഗൻമോഹൻ റെഡ്ഡി മുഖ്യമന്ത്രി പദത്തിലേക്ക്
●ഒഡിഷയിൽ അഞ്ചാം തവണയും ബിജു പട്നായിക്
●അരുണാചലിൽ ബി.ജെ.പി, സിക്കിമിൽ ആർക്കും ഭ ൂരിപക്ഷമില്ല
●ദേവഗൗഡ, മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ ഉ ൾപ്പെടെയുള്ള പ്രമുഖർ തോറ്റു.
●ഹിന്ദി ഹൃദയഭൂമിയിൽ ബി.ജെ.പി മാത്രം
●ഗുജറാത ്ത്. രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ബിഹാർ, മഹാരാഷ്ട്ര തൂത്തുവാരി
●ബംഗാളിലും കാവ ിമന്ത്രം, മമതക്ക് അപ്രതീക്ഷിത നഷ്ടം
●വടക്കു കിഴക്കൻ മേഖലകളിലും എൻ.ഡി.എ കുതിപ ്പ്
●ഉത്തർപ്രദേശിൽ മഹാഘട്ട് ബന്ധന് വൻ തിരിച്ചടി
●എസ്.പിക്ക് 5; ബി.എസ്.പിക്ക് 10
●കോൺഗ്രസിന് നേട്ടം കേരളം, തമിഴ്നാട്, പഞ്ചാബ് മാത്രം
●തമിഴ്നാട്ടിൽ ഡി.എം.കെ ക്ക് മുന്നേറ്റം
●എ.ഐ.എ.ഡി.എം.കെ രണ്ട് സീറ്റിലൊതുങ്ങി
●സി.പിഎമ്മിന് മൂന്ന് സീറ്റ് മാത്രം, സി.പി.ഐക്ക് രണ്ട്
●ഡൽഹിയിലും ബി.ജെ.പി

‘രാജ്യ സുരക്ഷ’യിൽ വീണ് മഹാരാഷ്ട്ര ; കാലുവാരി പ്രകാശ് അംബേദ്കറും
മുംബൈ: മോദിക്കാറ്റ് ഇത്തവണയും ആവർത്തിച്ചപ്പോൾ മഹാര ാഷ്ട്രയിൽ വീണ്ടും ബി.ജെ.പി സഖ്യ തേരോട്ടം. 48 മണ്ഡലങ്ങളിൽ 41ഉം ബി.ജെ.പി സഖ്യം നേടിയെടുത് തപ്പോൾ കോൺഗ്രസ് സഖ്യത്തിന് ആറും വഞ്ചിത് ബഹുജൻ അഗാഡിക്ക് ഒരു സീറ്റുമാണ് കിട്ടി യത്. എൻ.സി.പി കഴിഞ്ഞ തവണത്തേതുപോലെ നാലിൽ പിടിച്ചുനിന്നപ്പോൾ കോൺഗ്രസ് ഒന്നിലേ ക്ക് കൂപ്പുകുത്തി. അഗാഡിയുടെ ഭാഗമായ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ലോക്സഭ തെര ഞ്ഞെടുപ്പിൽ ആദ്യമായി മഹാരാഷ്ട്രയിൽ അക്കൗണ്ട് തുറന്നു. മുംബൈ മണ്ഡലങ്ങളിലടക്കം മ ോദിക്കാറ്റ് പ്രകടമാണെങ്കിലും പത്തോളം മണ്ഡലങ്ങളിൽ കോൺഗ്രസ്, എൻ.സി.പി സഖ്യത്തി ന് വിനയായത് പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഗാഡിയാണ്. മുസ്ലിം, ദളിത്, ധൻഗ ാർ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിൽ അഗാഡി വിജയം കണ്ടു.


ലാലുവിെൻറ അടിത്തറ പൊളിച്ച്  ബിഹാറിൽ മോദി-നിതീഷ് മുന്നേറ്റം
ന്യൂഡൽഹി: ഒരിക്കൽ പരസ്പര ൈവരികളായിരുന്ന നരേന്ദ്ര മോദിയും നിതീഷ് കുമാറും കൈകോർത്ത ബിഹാർ ബി.ജെ.പി-ജെ.ഡി.യു-എൽ.െജ.പി സഖ്യം തൂത്തുവാരി. മഹാസഖ്യ പരീക്ഷണത്തിലൂടെ നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്രം സൃഷ്ടിച്ച ബിഹാറിൽ െഎക്യമില്ലാത്ത പ്രതിപക്ഷം ഒറ്റ സീറ്റിലേക്ക് ഒതുങ്ങി. ലാലുവിെൻറ ആർ.ജെ.ഡിക്ക് ഒറ്റ സീറ്റില്ല. 40 സീറ്റിൽ ആറു സീറ്റ് രാംവിലാസ് പാസ്വാെൻറ എൽ.ജെ.പിക്ക് വിട്ടുകൊടുത്ത് ബാക്കി സീറ്റ് തുല്യമായി പങ്കിട്ടാണ് ബി.ജെ.പിയും ജെ.ഡി.യുവും മത്സരിച്ചത്. മത്സരിച്ച എല്ലാ സീറ്റിലം ബി.ജെ.പി ജയിച്ചപ്പോൾ ഒരു സീറ്റ് കോൺഗ്രസിന് വിട്ടുകൊടുക്കേണ്ടി വന്നത് ജനതാദൾ-യുവിനാണ്. എന്നാൽ ബി.ജെ.പിയുമായി കൈകോർത്ത നിതീഷ്കുമാറിന് വലിയ നേട്ടം.

കഴിഞ്ഞ തവണ രണ്ടു സീറ്റു കിട്ടിയ സ്ഥാനത്ത് ഇക്കുറി 16 എം.പിമാരെയാണ് ജെ.ഡി.യു ലോക്സഭയിലേക്ക് അയക്കുന്നത്. പ്രതിപക്ഷത്തിെൻറ അനൈക്യം മൂലം തിരിച്ചടി നേരിടുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പു തന്നെ വ്യക്തമായിരുന്നു. എന്നാൽ, അതിന് ഇത്രത്തോളം ആഴം ആരും പ്രതീക്ഷിച്ചില്ല. ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത ലാലു പ്രസാദ് ജയിലിനുള്ളിൽനിന്ന് നിയന്ത്രിക്കാൻ നോക്കിയിട്ടും കുടുംബകലഹം അവസാനിച്ചില്ല. മക്കളായ തേജസ്വിയും മിസ ഭാരതിയും തേജ്പ്രതാപും പരസ്പരം യോജിക്കാതെ മുന്നോട്ടു പോയതു മാത്രമായിരുന്നില്ല പ്രശ്നം.


26/26 ഗുജറാത്ത് തൂത്തുവാരി ബി.ജെ.പി
അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും തട്ടകമായ ഗുജറാത്തിൽ 26 സീറ്റും നേടി സമ്പൂർണ വിജയവുമായി ബി.ജെ.പി. തുടർച്ചയായി രണ്ടാം ലോക്സഭ തെരഞ്ഞെടുപ്പിലും മുഴുവൻ സീറ്റിലും ജയിച്ച ബി.ജെ.പി എതിരാളികളെ നിലംതൊടാൻ അനുവദിച്ചില്ല. ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിച്ച കോൺഗ്രസിന് 2017 നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിനൊപ്പമെത്താൻപോലും കഴിഞ്ഞില്ല. 2014 തെരഞ്ഞെടുപ്പിൽ 26 സീറ്റ് നേടിയ അതേ പ്രകടനം ആവർത്തിക്കാനായി.

അഞ്ചുവർഷം മുമ്പ് എൽ.കെ. അദ്വാനി 4.83 ലക്ഷം ഭൂരിപക്ഷത്തിന് ജയിച്ച ഗാന്ധിനഗറിൽ നിന്നും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ അഞ്ചര ലക്ഷത്തിലേറെ വോട്ടിെൻറ ഭൂരിപക്ഷത്തിൽ പാർലമെൻറിലെത്തി. സംസ്ഥാനത്തെ ഒമ്പതു സീറ്റുകളിൽ മൂന്നു ലക്ഷത്തിലേറെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചത്. പാട്ടീദാർ പ്രക്ഷോഭ നായകൻ ഹാർദിക് പേട്ടലിനെ അണിയറയിലെത്തിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിന് ആളെകൂട്ടാനായെങ്കിലും വോട്ടുകളായില്ല.


തീവ്ര ഹൈന്ദവതയിൽ മധ്യദേശവും
ഭോപാൽ: ബോംബ് സ്ഫോടന കേസ് പ്രതി പ്രജ്ഞ സിങ് ഠാകുറിനെവരെ സ്ഥാനാർഥിയാക്കി, തീവ്ര ഹിന്ദുത്വത്തിൽനിന്ന് നേടാവുന്നതിെൻറ പരമാവധി നേട്ടം കൈവശപ്പെടുത്തി മധ്യപ്രദേശിൽ ബി.ജെ.പി ജൈത്രയാത്ര. 29ൽ 28 സീറ്റും നേടി 2014െനക്കാൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ബി.ജെ.പിയുടെ ജയത്തിന് തിളക്കമേറെയാണ് ഇത്തവണ. നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് ജയം വെറും താൽക്കാലിക പ്രതിഭാസമായിരുന്നു എന്നൂകൂടി തെളിയിച്ചിരിക്കുകയാണ് ബി.ജെ.പി.

കഴിഞ്ഞ തവണ മൂന്നു സീറ്റിൽ ജയിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഇത്തവണ അത് ഒന്നിലൊതുങ്ങിയ ദയനീയ കാഴ്ചയാണ് ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ കോൺഗ്രസിന്. മുഖ്യമന്ത്രി കമൽനാഥിെൻറയും പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യയുടെയും കൂടി പരാജയമാണിത്. സിറ്റിങ് സീറ്റ് നിലനിർത്താൻ പോലും ജ്യോതിരാദിത്യക്ക് കഴിയാതെപോയി. ഭോപാലിൽ തലമുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെ വൻ മാർജിനിൽ പരാജയപ്പെടുത്തിയാണ് പ്രജ്ഞ സിങ് ഠാകുർ എന്ന ഭീകരവാദക്കേസ് പ്രതി പാർലമെൻറിലേക്ക് കടന്നുവരുന്നത്. കമൽനാഥിെൻറ മകൻ നകുൽനാഥും പരാജയം രുചിച്ചു.


ആഘോഷത്തിമിർപ്പിൽ ബി.ജെ.പി ആസ്ഥാനം
ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ രണ്ടാമതൊരിക്കൽകൂടി കേന്ദ്ര ഭരണത്തിലെത്തിയതിെൻറ ആഹ്ലാദത്തിൽ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ആസ്ഥാനത്തെത്തിയ ബി.ജെ.പി പ്രവർത്തകരുടെ ആവേശം അണപൊട്ടിയൊഴുകി. ‘‘മോദി മോദി’’ എന്നാർത്തുവിളിച്ച പ്രവർത്തകർക്കിടയിലൂടെ ഉച്ചയോടെത്തിയ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തെൻറ വാഹനത്തിെൻറ ചവിട്ടുപടിയിൽ കയറിനിന്ന് പുഷ്പവൃഷ്ടിക്കിടയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. വൈകീട്ട് അഞ്ചരയോടെ മോദിയെത്തുമെന്നറിയിച്ചെങ്കിലും കാലാവസ്ഥ മോശമായതോടെ ഒന്നര മണിക്കൂർ വൈകി.പ്രധാനമന്ത്രി സംസാരം തുടങ്ങിയപ്പോഴേക്കും അണികൾ ആർത്തുവിളിക്കാൻ തുടങ്ങി. രാജ്യത്തെ ജനാധിപത്യത്തിെൻറ ശക്തി തെളിയിച്ചതിന് ജനത്തോട് നന്ദി പറഞ്ഞും രക്തസാക്ഷികളായവരെ സ്മരിച്ചും സംസാരിച്ച മോദി കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷനും സുരക്ഷ ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു.

ഇത്രയും കാലം മതേതരത്വം എന്ന് പറഞ്ഞ് നടന്ന ഒരു രാഷ്ട്രീയ പാർട്ടി പോലും ഇൗ തെരഞ്ഞെടുപ്പിൽ ആ വാക്ക് ഉച്ചരിക്കാൻ ധൈര്യം കാണിച്ചില്ല എന്ന് പരിഹസിച്ചപ്പോൾ ജനമാർത്തുവിളിച്ചു.ഭാരത് മാതാ കീ ജയ് എന്ന ചിന്ത മാത്രമുള്ള പ്രവർത്തകർ നിസ്വാർഥമായി ചെയ്ത പ്രവർത്തന ഫലമാണ് ഇൗ വിജയമെന്നും പന്നാ പ്രമുഖിനെ പരിഹസിച്ചവർക്ക് അതിെൻറ ശക്തി ഇൗ തെരഞ്ഞെടുപ്പിൽ മനസ്സിലായെന്നും മോദി പറഞ്ഞു. ‘‘ഞാൻ എനിക്ക് വേണ്ടി ഒന്നും ചെയ്യില്ല. എെൻറ ശരീരത്തിെൻറ അണുവും സമയത്തിെൻറ ഒാരോ നിമിഷവും രാജ്യവാസികൾക്കാണ്’’ -എന്ന് പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്.


വടക്കേന്ത്യയിൽ കോൺഗ്രസിെൻറ മുഖം രക്ഷിച്ച് പഞ്ചാബ്
ന്യൂഡൽഹി: ബി.ജെ.പി തരംഗത്തിൽ വടക്കേന്ത്യയിൽ കോൺഗ്രസിെൻറ മുഖം രക്ഷിച്ചത് പഞ്ചാബ് മാത്രം.13ൽ എട്ടു സീറ്റ് നേടി 2017ലെ നിയമസഭ തെരഞ്ഞെടുപ്പ് വിജയം  കോൺഗ്രസ് ആവർത്തിച്ചു. ബി.ജെ.പി-ശിരോമണി അകാലിദൾ സഖ്യത്തിന് മൂന്ന് സീറ്റും ആം ആദ്മി പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചു.

കാർഷിക പ്രശ്നങ്ങളും, യുവാക്കളുടെ തൊഴിലില്ലായ്മയും ചർച്ചയായ സംസ്ഥാനത്ത് ബി.ജെ.പിയുടെ തീവ്രദേശീത ഏശിയില്ല. അമൃത്സർ മണ്ഡലത്തിൽ മത്സരിച്ച കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ഒരു ലക്ഷത്തിന് മുകളിൽ വോട്ടിനു േതാറ്റു. മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിെൻറ ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ പ്രനീത് കൗർ, ഫരീദ്കോട്ടിൽ മത്സരിച്ച മുഹമ്മദ് സാദിഖ് തുടങ്ങിയവരാണ് കോൺഗ്രസിെൻറ വിജയിച്ചവരിൽ പ്രമുഖർ. കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ, അകാലിദൾ അധ്യക്ഷനും പഞ്ചാബ് മുൻ മുഖ്യമന്ത്രി സുക്ബീർ സിങ് ബാദൽ, ബി.ജെ.പിയുടെ ഗുരുദാസ്പുർ സ്ഥാനാർഥി ബോളിവുഡ് താരം സണ്ണി ഡിയോൾ, ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഭഗവത് മാൻ എന്നിവരാണ് വിജയിച്ച കോൺഗ്രസിതര സ്ഥാനാർഥികൾ.


ആർക്കും ഭൂരിപക്ഷമില്ലാതെ സിക്കിം
ഗാങ്ടോക്: ആർക്കും കേവല ഭൂരിപക്ഷമില്ലാതെ സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ഫലം. മുഖ്യമന്ത്രി പദത്തിൽ ആറാം ഉൗഴം ലക്ഷ്യമിടുന്ന പവൻകുമാർ ചാംലിങ്ങിെൻറ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്.ഡി.എഫ്), പ്രതിപക്ഷമായ സിക്കിം ക്രാന്തികാരി മോർച്ചയും (എസ്.കെ.എം) ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ഫലം പ്രഖ്യാപിച്ച 21 മണ്ഡലങ്ങളിൽ എസ്.കെ.എം 13ഉം, എസ്.ഡി.എഫ് എട്ടും സീറ്റുകളിൽ വിജയിച്ചു. ബാക്കിയുള്ള ഒമ്പതിൽ മൂന്നിടങ്ങളിൽ എസ്.കെ.എമ്മും ആറിടങ്ങളിൽ ഭരണകക്ഷിയായ എസ്.ഡി.എഫുമാണ് ലീഡ് ചെയ്യുന്നത്. കേവല ഭൂരിപക്ഷത്തിനാവശ്യമായ 17ലെത്താൻ ഏറ്റവുമൊടുവിൽ വിവരം ലഭിക്കും വരെയും ഇരുവർക്കും കഴിഞ്ഞിട്ടില്ല.


പ്രതാപം തകർന്ന് ആപ്; ഡൽഹി ബി.ജെ.പി തൂത്തുവാരി
ന്യൂഡൽഹി: രാജ്യത്ത് അലയടിച്ച ബി.ജെ.പി തരംഗത്തോടൊപ്പം തലസ്ഥാന നഗരിയും. ഏഴുസീറ്റും തൂത്തുവാരി ബി.ജെ.പി 2014 ആവർത്തിച്ചു. ഭൂരിഭാഗം മണ്ഡലങ്ങളിലും ആം ആദ്മി പാർട്ടി (ആപ്) മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആപിന് അവരുടെ കോട്ടയായ ഡൽഹിയിൽ പ്രതാപം നഷ്ടമായെന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനേക്കാൾ നില മെച്ചപ്പെടുത്താനായെങ്കിലും ഒരു മണ്ഡലത്തിലും 30 ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടാൻ കോൺഗ്രസിനായില്ല. ഏഴ് മണ്ഡലങ്ങളിലും 50 ശതമാനത്തിന് മുകളിൽ വോട്ടു ബി.ജെ.പിക്കു ലഭിച്ചു. കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യമായി മത്സരിച്ചാലും ബി.ജെ.പിക്ക് ഒറ്റക്കു നിന്നു ജയിക്കുമായിരുന്നുവെന്ന് വോട്ടുശതമാനം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് നടപ്പാക്കിയ വൻ വികസന പ്രവർത്തനങ്ങളോ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ ലോകശ്രദ്ധയാകർഷിച്ച പരിഷ്കാരങ്ങളോ വോട്ടാക്കി മാറ്റാൻ ആപ്പിന് സാധിച്ചില്ല.


അരുണാചൽ പ്രദേശിൽ ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്
ഇറ്റനഗർ: അരുണാചൽ പ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. 60 അംഗ നിയമസഭയിൽ 26ൽ ബി.ജെ.പി മുന്നിട്ടു നിൽക്കുന്നു. 31 സീറ്റുകളാണ് സർക്കാർ രൂപവത്കരിക്കാൻ വേണ്ടത്. ജെ.ഡി.യു-4, ഐ.എൻ.സി-2, ജെ.ഡി.എസ്-1 എന്നിങ്ങനെയാണ് മറ്റു കക്ഷിനില. സംസ്ഥാനത്തെ രണ്ട് പാർലമെൻറ് സീറ്റുകളിലും ബി.ജെ.പിക്കുതന്നെയാണ് ആധിപത്യം.

ഹിമാചലിൽ ബി.ജെ.പിക്ക് എതിരില്ല
ഹിമാചൽ പ്രദേശിലെ നാലിൽ നാലും ബി.ജെ.പി തൂത്തുവാരി. ഹാമിർപുരിൽ അനുരാഗ് ഠാകൂറിെൻറയും മാൻഡിയിൽ രാംസ്വരൂപ് ശർമയുടെയും വിജയം ശ്രദ്ധേയം. 2014ലെ പോലെ ഇത്തവണയും കോൺഗ്രസ് ഇവിടെ സം‘പൂജ്യ’രായി.

ഛത്തിസ്ഗഢിൽ 11ൽ 10
11ൽ 10 സീറ്റും ബി.ജെ.പിക്ക്. കോൺഗ്രസിന് ഒരു സീറ്റ്. മാവോവാദി മേഖലയായ ബസ്തറിൽ മാത്രമാണ് ബി.ജെ.പിക്ക് അടിതെറ്റിയത്. കോൺഗ്രസിെൻറ ദീപക് ബൈജ്, ബി.ജെ.പിയുടെ ബൈദു റാം കശ്യപിനെ 35,245 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

ഉത്തരാഖണ്ഡും ബി.ജെ.പിക്ക്
അഞ്ചിൽ അഞ്ചും എൻ.ഡി.എക്ക്. യു.പി.എക്കും മഹാഗഡ്ബന്ധനും ചലനമുണ്ടാക്കാനായില്ല. മാല രാജ്യലക്ഷ്മി ഷാ, തിരത് സിങ് റാവത്ത്, അജയ് താംത, അജയ് ഭട്ട്, രമേഷ് പൊഖ്റിയാൽ എന്നീ പ്രമുഖ ബി.ജെ.പി നേതാക്കളെല്ലാം കരപറ്റിയപ്പോൾ കോൺഗ്രസിെൻറ കരുത്തരായ മനീഷ് ഖണ്ഡുരിയും ഹരീഷ് റാവത്തും പരാജയം നുണഞ്ഞു. കഴിഞ്ഞ തവണയും അഞ്ചു സീറ്റും ബി.ജെ.പിക്കായിരുന്നു.

ഝാർഖണ്ഡിൽ ആവർത്തനം
14 സീറ്റിൽ 11ഉം ബി.ജെ.പിക്ക്. കഴിഞ്ഞ തവണത്തേക്കാൾ ഒന്നുകുറവ്. കോൺഗ്രസ് 2014 ലെ രണ്ടുസീറ്റും നിലനിർത്തി. ബി.ജെ.പി വിട്ട് അടുത്തിടെ കോൺഗ്രസിൽ ചേർന്ന മുൻ ക്രിക്കറ്റ് താരം കീർത്തി ആസാദ് ധൻബാദിൽ പരാജയപ്പെട്ടു.

ആകെ സീറ്റ് 542*2014ലെ കക്ഷിനില ബ്രാക്കറ്റിൽ
എൻ.ഡി.എ 349 (339)
ബി.ജെ.പി 303 (282)
ശിവസേന 18 (18)
എൽ.ജെ.പി 6 (6)
ജെ.ഡി.യു 16 (2)
എ.ഐ.എ.ഡി.എം.കെ 1 (37)
അകാലിദൾ 2 (4)
അപ്നദൾ 2 (2)
നാഷനൽ പീപ്പിൾസ് പാർട്ടി 1 (1)

യു.പി.എ 90 (60)
കോൺഗ്രസ് 52 (44)
ഡി.എം.കെ 23 (0)
എൻ.സി.പി 5 (6)
ആർ.ജെ.ഡി 0 (4)
ജെ.എം.എം 1 (2)
മുസ്്ലിം ലീഗ് 3 (2)
നാഷനൽ കോൺഫറൻസ് 3 (0)
രാഷ്ട്രീയ ലോക്സമത പാർട്ടി 0 (3)
ആർ.എസ്.പി 1 (1)
കേരള കോൺഗ്രസ്–എം 1 (1)
ജനതാദൾ എസ്. 1 (2)

മറ്റുള്ളവർ
ബി.എസ്.പി 10 (0)
സി.പി.എം 3 (11)
സി.പി.ഐ 2 (1)
തൃണമൂൽ 22 (34)
ബി.ജെ.ഡി 12 (20)
ടി.ആർ.എസ് 9 (11)
വൈ.എസ്.ആർ കോൺഗ്രസ് 22 (9)
സമാജ്വാദി പാർട്ടി 5 (5)
ആം ആദ്മി പാർട്ടി 1 (4)
പി.ഡി.പി 0 (3)
എ.ഐ.യു.ഡി.എഫ് 1 (3)
ടി.ഡി.പി 3 (15)
നാഗ പീപ്ൾസ് ഫ്രണ്ട് 1 (0)
(ഫലമറിഞ്ഞവയും ലീഡ്ചെയ്യുന്നവയുമായ സീറ്റുകൾ. അന്തിമഫലം വരുേമ്പാൾ മാറ്റങ്ങളുണ്ടാകാം)

*വെല്ലൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam news2019 Loksabha electionsNaremdra modiRahul Gandhi
News Summary - 2019 Loksabha elections-India news
Next Story