Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫലമറിയാൻ വൈകും;...

ഫലമറിയാൻ വൈകും; വോെട്ടണ്ണൽ 23ന് രാവിലെ എട്ടുമുതൽ

text_fields
bookmark_border
tikaram-meena
cancel

തിരുവനന്തപുരം: വോട്ടുയന്ത്രത്തിന് പുറമേ വിവിപാറ്റിലെ കൂടി വോെട്ടണ്ണൽ പൂർത്തി യാക്കി ഒൗദ്യോഗിക ഫലപ്രഖ്യാപനം നടത്താൻ 10 മണിക്കൂർ അധികം േവണ്ടി വന്നേക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. വോട്ടുയന്ത്രത്തിലെ എണ്ണൽ പൂർത്തിയാക് കാൻ വേണ്ടത് നാല് മണിക്കൂറാണ്. ഇതിന് ശേഷമാണ് വിവിപാറ്റുകളിലേക്ക് കടക്കുക. ഒാര ോ നിയമസഭമണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് പ്രിൻറുകളാണ് എണ്ണുന്ന ത്. ഇത് പൂർത്തിയാവാൻ അഞ്ച് മണിക്കൂർ വരെ വേണ്ടിവരും.

ഒരു വിവിപാറ്റിന് ശരാശരി നി ശ്ചയിച്ചിരിക്കുന്നത് 40 മിനിറ്റ് സമയമാണ്. തർക്കമുണ്ടായാൽ വീണ്ടും എണ്ണും. ഇൗ സാഹചര ്യത്തിൽ വീണ്ടും സമയം വർധിക്കുമെന്നും ടിക്കാറാം മീണ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പലവ ട്ടം എണ്ണിയിട്ടും വ്യത്യാസമുണ്ടാകുന്ന പക്ഷം വിവിപാറ്റ് ഫലമാണ് അന്തിമമായി പരിഗണ ിക്കുക. എല്ലാ വിവിപാറ്റുകളുടെയും നമ്പറിൽനിന്ന് നറുക്കിട്ടാണ് ഒരോ മണ്ഡലത്തിലെ യും എണ്ണേണ്ട വിവിപാറ്റുകൾ തെരഞ്ഞെടുക്കുന്നത്. വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുന്നതിനായി എല്ലാ കൗണ്ടിങ് ബൂത്തുകളിലും പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 29 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോെട്ടണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിനുപുറേമ പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് എല്ലാ ലോക്സഭ മണ്ഡലങ്ങളിലും ഒന്നോ രണ്ടോ റൂമുകൾ സജ്ജീകരിക്കും. കൗണ്ടിങ് ഹാളിലെ എല്ലാ നടപടികളും കാമറയിൽ പകർത്തും. ഒാരോ വോട്ടുയന്ത്രത്തിെൻറയും കൺട്രോൾ യൂനിറ്റിലെ സീലുകൾ പരിശോധിച്ച് സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയശേഷമേ എണ്ണൽ ആരംഭിക്കൂ. ഫലമറിയുന്നതിന് എൻ.െഎ.സിയുടെ പോർട്ടലും തെരഞ്ഞെടുപ്പ് കമീഷെൻറ സുവിധ പോർട്ടൽ, ട്രെൻഡ് പോർട്ടൽ എന്നിവ വഴി സംവിധാനമൊരുക്കും.

തപാൽവോട്ടുകൾ 23ന് രാവിലെ വരെ

23ന് രാവിലെ എട്ടുമണിവരെയാണ് തപാൽ വോട്ടുകൾ സ്വീകരിക്കുക. നാല് കൗണ്ടിങ് ടേബിളുകളാണ് തപാൽ വോട്ടുകൾ എണ്ണുന്നതിന് നിശ്ചയിച്ചിട്ടുള്ളതെങ്കിലും കൂടുതൽ ബാലറ്റുകളുള്ള സ്ഥലങ്ങളിൽ റിേട്ടണിങ് ഒാഫിസർക്ക് കൂടുതൽ ടേബിളുകൾ അനുവദിക്കാം.

ഒരു ടേബിളിൽ ഒരു ഏജൻറ് എന്ന നിലയിൽ സ്ഥാനാർഥിയുടെ ഏജൻറുമാരെ അനുവദിക്കും. മൊത്തം ലഭിച്ച തപാൽ ബാലറ്റുകളെക്കാൾ കുറവാണ് വിജയിച്ച സ്ഥാനാർഥിയുടെ ഭൂരിപക്ഷമെങ്കിൽ തപാൽവോട്ടുകൾ വീണ്ടും എണ്ണി ഉറപ്പുവരുത്തും. ഇൗ പ്രക്രിയ വിഡിയോയിൽ പകർത്തും.

മൂന്നുതരം സുരക്ഷ

വോെട്ടണ്ണൽ കേന്ദ്രങ്ങളിൽ മൂന്ന് തരം സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കുക. വോെട്ടണ്ണൽ കേന്ദ്രത്തിെൻറ 100 മീറ്റർ പരിധിയിൽ ലോക്കൽ പൊലീസിനെ വിന്യസിക്കും. കാമ്പസിനകത്ത് കേരള സായുധസേനയെ വിന്യസിക്കും. കവാടത്തിൽ കേന്ദ്ര സായുധ പൊലീസ് സേനയുണ്ടാകും. നിലവിൽ 16 കമ്പനി കേന്ദ്രസേന കേരളത്തിലുണ്ട്.

വിവിപാറ്റ് എണ്ണും

ഒാരോ നിയമസഭ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലേതിനുപുറമേ മറ്റ് മൂന്ന് സാഹചര്യങ്ങളിൽ കൂടി വിവിപാറ്റ് സ്ലിപ്പുകൾ എണ്ണും.
1. കൺട്രോൾ യൂനിറ്റിലെ ഡിസ്പ്ലേ പ്രവർത്തിക്കുന്നില്ലെങ്കിൽ
2. തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ട പോളിങ് ബൂത്തുകളിൽ
3. സ്ഥാനാർഥിയോ തെരഞ്ഞെടുപ്പ് ഏജേൻറാ കൗണ്ടിങ് ഏജേൻറാ ആവശ്യപ്പെടുന്ന ബൂത്തുകളിൽ റിേട്ടണിങ് ഒാഫിസർക്ക് ബോധ്യപ്പെടുന്ന പക്ഷം.

വോെട്ടണ്ണൽ 23ന് രാവിലെ എട്ടുമുതൽ

തിരുവനന്തപുരം: 23ന് രാവിലെ എട്ടുമുതൽ വോെട്ടണ്ണൽ ആരംഭിക്കും. ഒാരോ ഹാളിലും പരമാവധി 14 കൗണ്ടിങ് ടേബിളുകളാണ് ഒരുക്കുക. കൂടുതൽ ആവശ്യമെങ്കിൽ റിേട്ടണിങ് ഒാഫിസർക്ക് അനുവദിക്കാം. ഒാരോ ടേബിളിലും ഒരു യന്ത്രം ക്രമത്തിൽ 14 വോട്ടുയന്ത്രങ്ങളും എണ്ണി പൂർത്തിയാക്കുന്നതിനാണ് ഒരു റൗണ്ട് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒാരോ റൗണ്ട് പൂർത്തിയാക്കിയശേഷവും കണക്കുകൾ തെരഞ്ഞെടുപ്പ് കമീഷെൻറ ‘സുവിധ പോർട്ടലിൽ’ അപ്ലോഡ് ചെയ്ത ശേഷമാണ് അടുത്ത റൗണ്ട് ആരംഭിക്കുക.

ഒൗദ്യോഗിക വിഡിയോ കാമറയും തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ച പാസുള്ള മാധ്യമപ്രവർത്തകരുടെ കാമറയും മാത്രമേ കൗണ്ടിങ് ഹാളിൽ അനുവദിക്കൂ. റിേട്ടണിങ് ഒാഫിസർ ആവശ്യപ്പെടുന്ന സാഹചര്യങ്ങളിലല്ലാതെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരും കൗണ്ടിങ് ഹാളിൽ പ്രവേശിക്കില്ല. തപാൽേവാട്ടുകളാണ് ആദ്യം എണ്ണുക. തപാൽവോട്ടുകൾ പൂർത്തിയാക്കി 8.30 നേ വോട്ടുയന്ത്രങ്ങളിൽ നടപടി തുടങ്ങാവൂ എന്നാണ് നിർദേശം.

എന്നാൽ, സമയം വൈകുമെന്നതിനാൽ ഒരു ലോക്സഭ മണ്ഡലത്തിലെ ഒരു നിയോജകമണ്ഡലത്തിൽ മാത്രം ഇൗ സമയക്രമം പിന്തുടരുകയും മറ്റ് മണ്ഡലങ്ങളിലെല്ലാം എട്ടിന് േവാട്ടുയന്ത്രത്തിലെ വോെട്ടണ്ണൽ ആരംഭിക്കുകയും ചെയ്യും. ഒാരോ റൗണ്ടും തീർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മുമ്പ് തെരഞ്ഞെടുക്കുന്ന രണ്ട് വോട്ടുയന്ത്രങ്ങൾ വീണ്ടും എണ്ണി കൃത്യത ഉറപ്പുവരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:2019 polls2019 Loksabha electionsLok Sabha Electon 2019
News Summary - 2019 loksabha election results may be delayed-india news
Next Story