Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാംഘട്ട...

രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 95 മണ്ഡലങ്ങൾ ബൂത്തിലേക്ക്

text_fields
bookmark_border
രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്; 95 മണ്ഡലങ്ങൾ ബൂത്തിലേക്ക്
cancel

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിെൻറ രണ്ടാം ഘട്ടത്തിൽ 95 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വോെട്ടടുപ്പ് ന ടക്കും. 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന് വോട്ടർമാർ പോളിങ് ബൂത്തിലെത്തും. തമ ിഴ്നാട്ടിലെ ആകെയുള്ള 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോെട്ടടുപ്പ്. അതോടൊപ്പം സംസ ്ഥാനത്തെ 18 നിയമസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കും. കർണാടകയിൽ 14 സീറ്റിലും ഉത്തർ പ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാർ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാൾ (മൂന്ന്) , ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീർ (രണ്ട്), മണിപ്പൂർ, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒന ്നുവീതം സീറ്റുകളിലുമാണ് ഇന്ന് വോെട്ടടുപ്പ് നടക്കുന്നത്.

ഹേമമാലിനി, എ. രാജ, കാ ർത്തി ചിദംബരം അടക്കം പ്രമുഖരുടെ നിരതന്നെയുണ്ട് ഇന്ന് ജനവിധി തേടുന്നവരിൽ. 12 സംസ് ഥാനങ്ങളിലേയും ഒരു കേന്ദ്ര ഭരണപ്രദേശത്തെയും വോട്ടർമാരാണ് രാജ്യ ഭരണത്തിനുള് ള തങ്ങളുടെ പങ്ക് നിർവഹിക്കാൻ ഒരുങ്ങിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ 97 മണ്ഡലങ്ങളി ലേക്കാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. എന്നാൽ, വൻതുക പിടിച്ചെടുത്തതിനെ തുടർന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. കൂടാതെ, ക്രമസമാധാന പ്രശ്നത്തെ തുടർന്ന് കിഴക്കൻ ത്രിപുരയിലെ വോട്ടെടുപ്പ് ഈ മാസം 23ലേക്ക് മാറ്റിയതോടെ മണ്ഡലങ്ങളുടെ എണ്ണം 95 ആയി.

രണ്ടാംഘട്ടത്തിൽ 427 കോടിപതികളാണ് ജനവിധി തേടുന്നത്. ശതമാനക്കണക്കെടുത്താൽ 27 ശതമാനം പേർ. 11 ശതമാനം പേരും അഞ്ചുകോടിക്കു മുകളിൽ പ്രഖ്യാപിത ആസ്തിയുള്ളവരാണ്. അതേസമയം, 41 ശതമാനംപേർ 10 ലക്ഷത്തിൽ ചുവടെ ആസ്തിയുള്ളവരാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന എച്ച്. വസന്തകുമാറാണ് സ്ഥാനാർഥികളിലെ ധനാഢ്യൻ. 417 കോടിയാണ് ഇദ്ദേഹത്തിെൻറ ആസ്തി.


പ്രധാന മണ്ഡലങ്ങളും മത്സരിക്കുന്ന പ്രമുഖരും

തമിഴ്നാട്: നയിക്കാൻ കരുണാനിധിയും ജയലളിതയുമില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ്. ഡി.എം.കെയും അണ്ണാ ഡി.എം.കെയും മുന്നണിയായി ജനവിധി തേടുന്നു. 18 നിയമസഭ മണ്ഡലങ്ങളിലേക്കും ഇതോടൊപ്പം വോട്ടെടുപ്പ് നടക്കും. ഫലം ഭരണകക്ഷിയായ അണ്ണാ ഡി.എം.കെക്ക് നിർണായകം. തമിഴ്നാട് -38, പുതുച്ചേരി -ഒന്ന് മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. പ്രധാന മണ്ഡലങ്ങൾ: കന്യാകുമാരി (പൊൻ രാധാകൃഷ്ണൻ -എച്ച്. വസന്തകുമാർ), തൂത്തുക്കുടി (കനിമൊഴി -തമിഴിസൈ സൗന്ദർ രാജൻ), നീലഗിരി (എ. രാജ -എം. ത്യാഗരാജൻ), ശിവഗംഗ (കാർത്തി പി. ചിദംബരം -എച്ച്. രാജ), ചെന്നൈ സെൻട്രൽ (ദയാനിധി മാരൻ -സാം പോൾ, ജസ്റ്റിസ് കർണൻ).

ഉത്തർപ്രദേശ്
മഥുര (ഹേമമാലിനി, മഹേഷ് പഥക്, കുൻവർ നരേന്ദ്ര സിങ്), ഫത്തേപുർ സിക്രി (രാജ്കുമാർ ചൗഹാർ, രാജ് ബബ്ബർ, ഭഗ്വാൻ ശർമ), ആഗ്ര (എസ്.പി. സിങ് ഭാഗേൽ, പ്രീത ഹരിത്, മനോജ് സോണി), അലീഗഢ് (സതീഷ് ഗൗതം, ബിേജന്ദ്ര സിങ്, അജിത് ബലിയാൻ), അംരോഹ (ഡാനിഷ് അലി, കൻവർ സിങ് തൻവാർ, സചിൻ ചൗധരി).

ബിഹാർ-കതിഹാർ (താരിഖ് അൻവർ, ദുലാൽ ചന്ദ്ര ഗോസ്വാമി)
അസം-സിൽചാർ (സുസ്മിത ദേവ്, രാജ്ദീപ് റോയ്, നസിയ യാസ്മിൻ മജുംദാർ)
ജമ്മു-കശ്മീർ-ശ്രീനഗർ (ഫാറൂഖ് അബ്ദുല്ല, ഇർഫാൻ അൻസാരി, ആഗ മുഹ്സിൻ, ഖാലിദ് ജഹാംഗീർ), ഉദ്ദംപുർ (ഡോ. ജിതേന്ദ്ര സിങ്, വിക്രമാദിത്യ സിങ്, ചൗധരി ലാൽ സിങ്, ഹർഷ ദേവ് സിങ്)
ഒഡിഷ-അസ്ക (പ്രമിള ബിസോയി, അനിത ശുഭദർശിനി, രാമകൃഷ്ണ പാെണ്ഡ), കാണ്ഡമാൽ (അച്യുത് സാമന്ത, എം.എ. ഖരാബെല സ്വൈൻ, മനോജ് ആചാര്യ)
ഛത്തിസ്ഗഢ്-രാജ്നന്ദഗാവ് (സന്തോഷ് പാണ്ഡെ, ഭോലാറാം സാഹു)
മഹാരാഷ്ട്ര-അമരാവതി -അനന്ദറാവു അഡ്സുൽ, നവ്നീത് കൗർ റാണ, അകോല -സൻജയ് േദാെത്ര, ഹിദായത് പട്ടേൽ, പ്രകാശ് അംബേദ്കർ.
പശ്ചിമ ബംഗാൾ-ഡാർജിലിങ്: അമർസിങ് റായി, രാജു സിങ് ഭിഷ്ട്, ശങ്കർ മലഹാർ, സമാൻ പഥക്, റായ്ഗഞ്ച് -മുഹമ്മദ് സലിം, ദീപദാസ് മുൻഷി, ദേബശ്രീ ചൗധരി, കനയ്യ ലാൽ അഗർവാൾ
കർണാടക-തുമകൂരു -ജി.എസ്. ബസവരാജ്, എച്ച്.ഡി. ദേവഗൗഡ, മാണ്ഡ്യ- നിഖിൽ കുമാരസ്വാമി, സുമലത അംബരീഷ്, ബംഗളൂരു സൗത് -തേജസ്വി സൂര്യ, ബി.കെ. ഹരിപ്രസാദ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssecond phaseLok Sabha Electon 2019
News Summary - 2019 lok sabha election second phase
Next Story