പുൽവാമയിൽ കാർ ബോംബാക്രമണശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ കാർബോംബ് ആക്രമണം നടത്താനുള്ള ഭീകരരുടെ ശ്രമം സുരക്ഷസേന പരാജയപ്പെടുത്തി. 20 കി.ഗ്രാം ഉഗ്രസ്ഫോടകവസ്തുക്കൾ നിറച്ചാണ് കാർ പുൽവാമയിലെത്തിയത്. വ്യാഴാഴ്ച രാവിെല വ്യാജ രജിസ്ട്രേഷനിലെത്തിയ കാർ ചെക്പോയിൻറിൽ വെച്ച് സുരക്ഷാസേന തടയുകയായിരുന്നു.
ഡ്രൈവർ കാറിെൻറ വേഗത വർധിപ്പിച്ച് ബാരിക്കേഡിലേക്ക് ഇടിച്ചു കയറ്റി. തുടർന്ന് സൈന്യം വെടിയുതിർത്തു. അതോടെ കാർ ഉപേക്ഷിച്ച് ഡ്രൈവർ രക്ഷപ്പെടാൻ ശ്രമിച്ചതായി പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു. ഇത്തരമൊരു ആക്രമണത്തെ കുറിച്ച് ഇൻറലിജൻസിൽ നിന്ന് വിവരം ലഭിച്ചതായും അതിനാൽ ബുധനാഴ്ച മുതൽ കരുതിയിരിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി കാറും സ്ഫോടക വസ്തുക്കളും നശിപ്പിച്ചു. ഉഗ്ര സ്ഫോടനത്തിൽ പ്രദേശത്തെ ചില വീടുകൾ തകർന്നു. സൈന്യവും പൊലീസ്, അർധ-സൈനിക വിഭാഗങ്ങളും ചേർന്നുള്ള സംയുക്ത നീക്കത്തിലാണ് ആക്രമണം പരാജയപ്പെടുത്തിയത്.
2019നു സമാനമായ ഭീകരാക്രമണത്തിനായിരുന്നു ആക്രമികളുടെ പദ്ധതി. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിൽ 40 ജവാൻമാരാണ് വീരമൃത്യു വരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.