കശ്മീർ ഇന്ത്യയുടേതല്ല; സുഷമക്ക് മറുപടിയുമായി പാകിസ്താൻ
text_fieldsന്യൂയോർക്: കശ്മീർ വിഷയത്തിൽ ഇന്ത്യൻ വിശേകാര്യ മന്ത്രി സുഷമ സ്വരാജിെൻറ പ്രസ്താവനക്ക് മറുപടിയുമായി പാകിസ്താൻ. കശ്മീർ ഇന്ത്യയുടേതല്ലെന്നും കശ്മീരിെൻറ ഭാവി തീരുമാനിക്കേണ്ടത് െഎക്യരാഷ്ട്ര സഭയാണെന്നും പാകിസ്താൻ പ്രതിനിധി മലീഹ ലോദി യു.എന്നിൽ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ് കശ്മീരിൽ നടക്കുന്നത്. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണ്. സുഷമ സ്വരാജിെൻറ ആരോപണം ശരിയല്ല. കശ്മീരിലെ മനുഷ്യാവകാശങ്ങൾ മറച്ചുവെക്കുന്നതിനാണ് ഇന്ത്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. കശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് യു.എൻ പൊതുസഭയും ഇന്ത്യയും പാകിസ്താനും ചേർന്നാണ്. കഴിഞ്ഞ 70 വർഷമായി ഇന്ത്യ കശ്മീർ ജനതയെ ബലംപ്രയോഗിച്ച് അടിച്ചമർത്തുകയാണ്. രാജ്യാന്തര സമൂഹത്തിൽനിന്ന് അവരെ സഹായിക്കേണ്ടതുണ്ടെന്നും മലീഹ പറഞ്ഞു.
അരനൂറ്റാണ്ടായി അയൽരാജ്യങ്ങൾക്കെതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇൗ നടപടിക്ക് ഇന്ത്യ പിന്തുണ നൽകുന്നതായി പിടിയിലായ ഇന്ത്യൻ ചാരൻ കുൽബുഷൻ യാദവ് മൊഴി നൽകിയിട്ടുണ്ട്. ബലൂചിസ്താനെതിരായ ഇന്ത്യൻ നിലപാട് യു.എൻ നിർദേശങ്ങൾക്കെതിരാണ്. പാക്കിസ്താനുമായുള്ള ചർച്ചകൾക്ക് മുൻകൂർ വ്യവസ്ഥകളില്ലെന്ന ഇന്ത്യൻ നിലപാട് തെറ്റാണ്. ഒരു വർഷം മുൻപ് ഇന്ത്യയാണ് ചർച്ചകൾ നടത്തുന്നതിൽനിന്നു പിന്മാറിയത്. മേഖലയിലെ സമാധാനത്തിന് ഇന്ത്യയുമായി ചർച്ചക്ക് തയാറാണെന്നും പാക് പ്രതിനിധി കൂട്ടിച്ചേർത്തു.
അതേസമയം പാകിസ്താെൻറ പ്രസ്താവനക്ക് മറുപടിയുമായി യു.എന്നിലെ ഇന്ത്യയുടെ ഫസ്റ്റ് സെക്രട്ടറി ഇൗനം ഗംഭീർ രംഗത്തെത്തി. ഇന്ത്യക്കെതിരെ കെട്ടുകഥകളും നുണകളുമാണ് പാകിസ്താൻ ലോക വേദികളിൽ ഉന്നയിക്കുന്നതെന്നും ഉറി ആക്രമണത്തിലെ ഭീകരരിൽ നിന്ന് കണ്ടെത്തിയ ആയുധങ്ങളിൽ പാക് മുദ്ര ഉണ്ടായിരുന്നെന്നും ഇൗനം പറഞ്ഞു. പാകിസ്താൻ പരാജയപ്പെട്ട രാജ്യമാണ്. പാക് മണ്ണ് ഭീകരാവാദത്തിന് ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പു നൽകാൻ അവർക്ക് കഴിയുമോ എന്നും 1971ൽ പാകിസ്താൻ നടത്തിയ വംശഹത്യ നിഷേധിക്കുന്നുണ്ടോയെന്നും അവർ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.