Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസഹോദരിയുടെ...

സഹോദരിയുടെ മൃതദേഹത്തിന് സുജാത കാവലിരുന്നത് 10 ദിവസം

text_fields
bookmark_border

ബഗല്‍കോട്ട്: സഹോദരിയുടെ മൃതദേഹവുമായി മധ്യവയസ്ക വീട്ടിനുള്ളില്‍ കഴിഞ്ഞത് 10 ദിവസം. കര്‍ണാടകയിലെ ബഗല്‍കോട്ടിലുള്ള നാഗേശ്വരക്ഷേത്രത്തിന് സമീപത്തെ മാര്‍വാഡി ഗള്ളിയിലാണ് സംഭവം. 68കാരിയായ രജനി കുല്‍കര്‍ണിയുടെ മൃതദേഹത്തിനാണ് സഹോദരി സുജാത (54) കാവലിരുന്നത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വാതില്‍ തകര്‍ത്തപ്പോഴാണ് വിവരമറിഞ്ഞത്. തുടര്‍ന്ന് നഗരസഭ അധികൃതരത്തെി മൃതദേഹം സംസ്കരിച്ചു.

മരിച്ച രജനി എല്‍.ഐ.സി ജീവനക്കാരനായ കുല്‍കര്‍ണിയെ വിവാഹം കഴിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ക്കകം ഭര്‍ത്താവ് മരിക്കുകയായിരുന്നു.
ഇതോടെ രജനിക്ക് എല്‍.ഐ.സിയില്‍ ജോലി ലഭിച്ചു. സുജാതക്കും മാതാവിനുമൊപ്പമായിരുന്നു ഇവരുടെ താമസം. മാതാവിന്‍െറ അസുഖം കാരണം ഇവര്‍ ജോലിയില്‍നിന്ന് സ്വയം വിരമിച്ചു. 22 വര്‍ഷം മുമ്പ് മാതാവും പിന്നീട് രണ്ടു സഹോദരന്മാരും മരിച്ചതോടെ ഇവര്‍ മാനസികമായി തളര്‍ന്നു. തുടര്‍ന്ന് സഹോദരിമാര്‍ 20 വര്‍ഷത്തോളമായി വീടിന് പുറത്തുപോലും ഇറങ്ങിയിരുന്നില്ളെന്ന് അയല്‍വാസികള്‍ പറയുന്നു. ഇവര്‍ക്കുള്ള ഭക്ഷണം അയല്‍വാസിയായ സ്ത്രീ എത്തിച്ചുനല്‍കുകയായിരുന്നു. ബന്ധുക്കളുമായിപ്പോലും ബന്ധമുണ്ടായിരുന്നില്ളെന്നും ഇവര്‍ പറഞ്ഞു.

തിങ്കളാഴ്ച ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് അയല്‍വാസികള്‍ വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനാല്‍ തകര്‍ക്കുകയായിരുന്നു.
അപ്പോള്‍ രജനിയുടെ മൃതദേഹത്തിന് മുന്നില്‍ ഇരിക്കുകയായിരുന്നു സുജാത. സഹോദരി മരിച്ചിട്ടില്ളെന്ന് ശഠിച്ച ഇവര്‍ വീട്ടില്‍ കയറാന്‍ ആരെയും അനുവദിച്ചില്ല. തുടര്‍ന്ന് ഡോക്ടര്‍മാരത്തെിയാണ് ഇവരെ ബോധ്യപ്പെടുത്തിയത്. സുജാതയെ പൊലീസത്തെി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
Next Story