ബലൂചിസ്താൻ െഎക്യരാഷ്ട്രസഭയിൽ ഉന്നയിച്ച് ഇന്ത്യ
text_fieldsജനീവ : ബലൂചിസ്താനിൽ മനുഷ്യാവകാശങ്ങളെ മാനിക്കാൻ പാക് ഭരണകൂടവും സൈന്യവും തയാറാകണമെന്ന് ഇന്ത്യ. യു.എൻ മനുഷ്യാവകാശ സമിതിയുടെ 33-ാം സമ്മേളനത്തിലാണ് ഇന്ത്യ ഇക്കാര്യംആവശ്യപ്പെട്ടത്. അതേസമയം, ബലൂചിസ്താനെ കുറിച്ചോ കശ്മീരിനെ കുറിച്ചോ പ്രതിപാദിക്കാതെയായിരുന്നു ഇതിനുള്ള പാക് പ്രതിനിധിയുടെ മറുപടി.കശ്മീര്‍ വിഷയത്തിൽ പാകിസ്താെൻറ നിലപാടിനുള്ള മറുപടിയെന്ന നിലയിലാണ് ബലൂചിസ്താൻ വിഷയം ഇന്ത്യ രാജ്യാന്തര വേദികളിൽ ഉയർത്തുന്നത്.
മറ്റു രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കുന്നതിനു മുൻപ് സ്വന്തം രാജ്യത്തിനുള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് പാകിസ്താൻ ആദ്യം ചെയ്യേണ്ടതെന്ന് ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ പ്രതിനിധി അജിത് കുമാർ ചൂണ്ടിക്കാട്ടി. സ്വന്തം രാജ്യത്തിലേയും പാക് അധിനിവേശ കശ്മീരിലേയും ക്രമസമാധാന പ്രശ്നങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിഹരിക്കുന്നതിനാണ് പാകിസ്താൻ അവരുടെ ഊർജം ചെലവഴിക്കേണ്ടതെന്നും ഇന്ത്യ ഓർമിപ്പിച്ചു. ബലൂചിസ്താനിലുൾപ്പെടെയും രാജ്യവ്യാപകവുമായുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് പാകിസ്താെൻറ ഏറ്റവും വലിയ പ്രത്യേകത. ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീർ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.