Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയുടെ പുനരുപയോഗ ...

ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണവാഹന പരീക്ഷണം വിജയം

text_fields
bookmark_border
ഇന്ത്യയുടെ പുനരുപയോഗ  വിക്ഷേപണവാഹന പരീക്ഷണം വിജയം
cancel

ബംഗളൂരു:  ഉപഗ്രഹ വിക്ഷേപണശേഷം ഭൂമിയില്‍ തിരിച്ചിറക്കാവുന്ന പുനരുപയോഗ വിക്ഷേപണ വാഹനം (ആര്‍.എല്‍.വി-ടി.ഡി)  ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഇതോടെ ബഹിരാകാശരംഗത്ത് ഇന്ത്യ മറ്റൊരു അപൂര്‍വ നേട്ടം സ്വന്തമാക്കി. തിങ്കളാഴ്ച രാവിലെ ഏഴിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് വിക്ഷേപിച്ച ആര്‍.എല്‍.വി-ടി.ഡി 10 മിനിറ്റ് നേരത്തെ ആകാശ സഞ്ചാരത്തിന് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറങ്ങി.

ശബ്ദത്തിന്‍െറ അഞ്ചിരട്ടി വേഗതയില്‍ ബഹിരാകാശത്തേക്ക് കുതിച്ച ആര്‍.എല്‍.വി-ടി.ഡിയില്‍നിന്ന്  50 കിലോമീറ്റര്‍ ഉയരത്തില്‍വെച്ച് ബൂസ്റ്റര്‍ റോക്കറ്റ് വേര്‍പെട്ടു. വീണ്ടും 20 കിലോമീറ്റര്‍ ഉയര്‍ന്നാണ് ആര്‍.എല്‍.വി-ടി.ഡി തിരിച്ചിറങ്ങിയത്. പരീക്ഷണം വിജയിച്ചതോടെ, പിന്നില്‍ തീ പിടിച്ചാല്‍ കത്തിത്തീരുംവരെ കുതിച്ചുപായുന്ന റോക്കറ്റുകള്‍ ഇന്ത്യയില്‍നിന്ന് വൈകാതെ അപ്രത്യക്ഷമാകുമെന്നുറപ്പായി.

ബഹിരാകാശ വിമാനം, പുനരുപയോഗ വിക്ഷേപണ റോക്കറ്റ്, സ്പേസ് ഷട്ടില്‍ എന്നിങ്ങനെ വിശേഷണമുള്ള ആര്‍.എല്‍.വി-ടി.ഡി (റീയൂസബ്ള്‍ ലോഞ്ച് വെഹിക്കിള്‍-ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ ) മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാന്‍ ഉതകുന്ന ഇന്ത്യന്‍ പരീക്ഷണത്തിന്‍െറ ആദ്യ ശ്രമം കൂടിയാണ്. 6.5 മീറ്റര്‍ നീളവും 1.75 ടണ്‍ ഭാരവുമുള്ള ചിറകുകളും വിമാനത്തോട്  സാദൃശ്യവുമുള്ള ചെറുമാതൃകയാണ് തിങ്കളാഴ്ച പരീക്ഷണാര്‍ഥം വിക്ഷേപിച്ചത്. 95 കോടിയാണ് ചെലവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroRLV-TD
Next Story