Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപോളിങ് സമയം...

പോളിങ് സമയം നീട്ടണമെന്ന രാഷ്ട്രീയകക്ഷികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി

text_fields
bookmark_border
പോളിങ് സമയം നീട്ടണമെന്ന രാഷ്ട്രീയകക്ഷികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി
cancel

കോയമ്പത്തൂര്‍: കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട്ടിലെ എട്ട് ജില്ലകളില്‍ വോട്ടെടുപ്പ് സമയം നീട്ടണമെന്ന ഡി.എം.കെ, അണ്ണാ ഡി.എം.കെ, കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന്‍ തള്ളി. വോട്ടിങ് പുരോഗമിക്കുന്നത് നിരീക്ഷിച്ച ശേഷം ഉച്ചക്ക് മൂന്നോടെ നിലപാട് പ്രഖ്യാപിക്കാമെന്നാണ് സംസ്ഥാന ചീഫ് ഇലക്ഷന്‍ ഓഫിസര്‍ രാജേഷ് ലഖാനി അറിയിച്ചത്. പിന്നീട് മഴയുടെ ശക്തി കുറഞ്ഞതിനാലും വോട്ടര്‍മാര്‍ ബൂത്തുകളിലത്തെി തുടങ്ങിയതിനാലും സമയം ദീര്‍ഘിപ്പിക്കേണ്ടതില്ളെന്ന് തീരുമാനിക്കുകയായിരുന്നു.

പോളിങ് ദിവസമായ തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ തഞ്ചാവൂര്‍, നാഗപട്ടണം, രാമനാഥപുരം തുടങ്ങി തമിഴ്നാട്ടിലെ 11 ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്. ചിലയിടങ്ങളില്‍ വൈദ്യുതി മുടങ്ങിയതും പോളിങ് തടസ്സപ്പെടുന്നതിന് കാരണമായി. മിക്ക ബൂത്തുകളും വോട്ടര്‍മാരില്ലാതെ ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയകക്ഷികള്‍ വോട്ടിങ് സമയം നീട്ടണമെന്ന ആവശ്യം ഉന്നയിച്ചത്.

രാവിലെ പത്തിന് ശേഷം മഴയുടെ ശക്തി കുറഞ്ഞപ്പോള്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകി തുടങ്ങിയതോടെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉണര്‍വ് പ്രകടമായത്. അറവകുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് മേയ് 23 ലേക്ക് മാറ്റിയതിനാല്‍ 232 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 65,762 ബൂത്തുകളില്‍ 5,417 എണ്ണം പ്രശ്നബാധിതമായിരുന്നു. ചില്ലറ അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ തമിഴകത്തിലെ പോളിങ് പൊതുവേ സമാധാനപരമായിരുന്നു. രാഷ്ട്രീയ കക്ഷി നേതാക്കള്‍ രാവിലെ തന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

വോട്ടിങ് യന്ത്രങ്ങള്‍ പലയിടത്തും തകരാറിലായത് പോളിങ് തടസ്സപ്പെടുന്നതിന് ഇടയാക്കി. മധുര സെന്‍ട്രല്‍ വീരമ്മമുനിവര്‍ സ്കൂളില്‍ പോളിങ് ഓഫിസറായ വസുന്ധരാദേവിയെ മാറ്റി പകരം രാജമുത്തുവിനെ നിയമിച്ചു. അന്ധനായ വോട്ടറുടെ താല്‍പര്യത്തിന് വിരുദ്ധമായി പോളിങ് ഓഫിസറായ വസുന്ധരാദേവി വോട്ട് രേഖപ്പെടുത്തിയതാണ് പ്രശ്നമായത്. മധുര സെന്‍ട്രല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ മധുര സപ്പാണികോവില്‍ തെരുവ് സുബ്രമണി (70) കുഴഞ്ഞുവീണ് മരിച്ചു.

വൈകീട്ട് അഞ്ചോടെ തമിഴ്നാട്ടില്‍ 69.19 ശതമാനം വോട്ട് രേഖപ്പെടുത്തി. സേലം, ധര്‍മപുരി, നാമക്കല്‍ തുടങ്ങിയ ജില്ലകളില്‍ വോട്ടിങ് ശതമാനം കൂടിയപ്പോള്‍ കോയമ്പത്തൂര്‍, ചെന്നൈ നഗരങ്ങളില്‍ കുറഞ്ഞു.

കരുണാനിധിയില്‍ നിന്ന് വിശദീകരണം തേടി

പ്രചാരണ സമയം കഴിഞ്ഞിട്ടും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയതിന് ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയോട് തെരഞ്ഞെടുപ്പ് കമീഷന്‍ വിശദീകരണം ചോദിച്ചു. ഡി.എം.കെക്കെതിരെ എ.ഐ.എ.ഡി.എം.കെ ഐ.ടി വിഭാഗമാണ് കമീഷന് പരാതി നല്‍കിയത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu ballot-16
Next Story