ഉത്തരാഖണ്ഡില്‍ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കോടതിയുടെ മേൽനോട്ടത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്തിക്കൂടെയെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി. ഉത്തരാഖണ്ഡ് രാഷ്ട്രപതി ഭരണം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഇക്കാര്യം ആരാഞ്ഞത്. ഹരജിയില്‍ വാദം കേള്‍ക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.
രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി നേരത്തെ തടഞ്ഞിരുന്നു. ഹരീഷ് റാവത്ത് സർക്കാറിനോട് ഏപ്രിൽ 29 ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീംകോടതി അന്തിമ വിധി വരുന്ന മെയ് ആറ് വരെ രാഷ്ട്രപതി ഭരണം തുടരാൻ നിർദേശിക്കുകയായിരുന്നു. കേസിൽ വാദം നാളെ തുടരും.
മാര്ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോൺഗ്രസ് എം.എൽ.എമാർ കൂറുമാറി ബി.ജെ.പി.ക്കൊപ്പം ചേർന്നതാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയത്. ഇതേതുടർന്ന് ബി.ജെ.പി. സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. എന്നാൽ കൂറുമാറിയ എം.എൽ.എ.മാരെ സ്പീക്കർ അയോഗ്യരാക്കിയതോടെ ഹരീഷ് റാവത്ത് സർക്കാറിന് സഭയിൽ വീണ്ടും മേൽക്കൈ ലഭിക്കുമെന്ന നിലവന്നു.
മാര്ച്ച് 29ന് സഭയിൽ വിശ്വാസവേട്ടുതേടാൻ റാവത്തിന് ഗവർണർ അനുമതി നൽകിയിരുന്നു. എന്നാൽ ഇതിന് രണ്ടു ദിവസം മുമ്പ് മാർച്ച് 27ന് കേന്ദ്രം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
