ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വം;അജണ്ടയിൽ ഇല്ലെന്ന് ചൈന
text_fieldsന്യൂഡല്‍ഹി: എന്‍.എസ്.ജി (ആണവദാതാക്കളുടെ ഗ്രൂപ്) അംഗത്വത്തിനുള്ള തീവ്ര ശ്രമം തുടരുന്നതിനിടെ, ഇന്ത്യയുടെ നീക്കത്തിന് വീണ്ടും തിരിച്ചടി. ജൂൺ 23,24 തീയ്യതികളിൽ സോളിൽ വെച്ച് നടക്കുന്ന എൻ.എസ്.ജി അംഗങ്ങളുടെ യോഗത്തിൽ ഇന്ത്യയുടെ പ്രവേശനത്തെ സംബന്ധിച്ച് അജണ്ടയില്ലെന്ന് ചൈന. ഇൗ പ്രഖ്യാപനത്തോടെ എൻ.എസ്.ജി അംഗത്വത്തിന് ഇന്ത്യക്ക് ഇനിയും കാത്തിരിക്കേണ്ടി വരും. ഇന്ത്യയുടെ പ്രവേശനത്തിന് ചൈനക്ക് എതിര്‍പ്പില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഈ മാസം 24ന് ദക്ഷിണ കൊറിയയിലെ സോളില്‍ എന്‍.എസ്.ജി (ആണവ ദാതാക്കളുടെ ഗ്രൂപ്)അംഗരാഷ്ട്രങ്ങളുടെ സമ്മേളനം ചേരാനിരിക്കെ ഗ്രൂപ്പിലെ അംഗത്വത്തിന് ഇന്ത്യ നയതന്ത്ര സമ്മര്‍ദം ശക്തിപ്പെടുത്തുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന. അംഗത്വവുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങളോടും നടപടിക്രമങ്ങളോടുമാണ് ചൈന വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതെന്ന് സുഷമ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് എന്‍.എസ്.ജി അംഗത്വം കിട്ടുമെന്ന കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളത്. ഇന്ത്യയുടെ അംഗത്വവുമായി ബന്ധപ്പെട്ട ഒരു ചർച്ചയും യോഗത്തിൽ ഉണ്ടാകില്ലെന്നും ഇതുമായി ബന്ധപ്പെട്ട് യോഗത്തിൽ ഒരു അജണ്ടയുമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
താന്‍ നേരിട്ട് 23 രാജ്യങ്ങളെ ബന്ധപ്പെട്ടു. അതില്‍ ഒന്നോ രണ്ടോ ആണ് നേരിയ വിയോജിപ്പ് പറഞ്ഞത്. എന്‍.എസ്.ജിയില്‍ ഏതു രാജ്യവും വരുന്നതിനെ ഇന്ത്യ എതിര്‍ക്കില്ല. അത് പക്ഷേ, യോഗ്യതയുടെ അടിസ്ഥാനത്തിലാകണം. ഇന്ത്യ എന്‍.എസ്.ജി അംഗമല്ലാത്തതിനാല്‍ പാകിസ്താന് അംഗത്വംനല്‍കുന്നത് സംബന്ധിച്ച് പ്രതികരിക്കാന്‍ കഴിയില്ളെന്നും സുഷമ വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍, വിദേശമന്ത്രാലയ വകുപ്പ് സെക്രട്ടറി (വെസ്റ്റ്) സുജാതമത്തേ എന്നിവരുടെ നേതൃത്വത്തിലാണ് എന്‍.എസ്.ജി അംഗരാജ്യങ്ങളുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാക്കാനുള്ള തീവ്രയത്നം നടക്കുന്നത്. ഇന്ത്യ ഗ്രൂപ്പില്‍ അംഗമാകുന്നതിനെ ശക്തമായി എതിര്‍ക്കുന്ന അയല്‍രാജ്യമായ ചൈനയില്‍ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കര്‍ ജൂണ്‍ 16, 17തീയതികളിൽ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
