Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജഡ്ജിമാരില്‍ മുസ്ലിം...

ജഡ്ജിമാരില്‍ മുസ്ലിം പ്രാതിനിധ്യം 4.3 ശതമാനം

text_fields
bookmark_border
ജഡ്ജിമാരില്‍ മുസ്ലിം പ്രാതിനിധ്യം 4.3 ശതമാനം
cancel

ന്യൂഡല്‍ഹി: രാജ്യത്തെ 24 ഹൈകോടതികളില്‍ ആകെ ജഡ്ജിമാര്‍ 601. ഇതില്‍ മുസ്ലിം പ്രാതിനിധ്യം 4.3 ശതമാനം-26 പേര്‍. സുപ്രീംകോടതിയിലെ 26ല്‍ രണ്ടുപേരും. കേന്ദ്രസര്‍ക്കാറിന്‍െറ നീതിന്യായ വകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഇതു വ്യക്തമാവുന്നത്. 26 പേരില്‍ എട്ടുപേര്‍ ഈ വര്‍ഷവും മൂന്നുപേര്‍ അടുത്ത വര്‍ഷവും വിരമിക്കുന്നതോടെ പ്രാതിനിധ്യം ഇരുപതില്‍ താഴെയാവും. കേരള ഹൈകോടതിയിലാണ് ഏറ്റവും ഉയര്‍ന്ന പ്രാതിനിധ്യം. 35ല്‍ അഞ്ചുപേര്‍. ഹിമാചല്‍, ഛത്തിസ്ഗഢ്, മേഘാലയ, ഒഡിഷ, അസം, മധ്യപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ത്രിപുര ഹൈകോടതികളില്‍ ആരുമില്ല. ജമ്മു-കശ്മീരിലെ 10 ജഡ്ജിമാരില്‍ മൂന്നുപേര്‍. ഹൈദരാബാദ്, രാജസ്ഥാന്‍ ഹൈകോടതികളിലുള്ള ഓരോ ജഡ്ജിമാര്‍ ഈ വര്‍ഷം വിരമിക്കും. സുപ്രീംകോടതിയിലും സമാന അവസ്ഥയുണ്ടാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:judgesindian muslim
Next Story