ദുർഗാ വിവാദം: മാപ്പു പറയില്ലെന്ന് സ്മൃതി ഇറാനി; രാജ്യസഭയിൽ പ്രതിപക്ഷ ബഹളം
text_fieldsന്യൂഡൽഹി: ദുർഗാദേവിയെക്കുറിച്ചുള്ള വിവാദ പരാമർശം നടത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാപ്പുപറയണമെന്നാവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ ബഹളം. സ്മൃതി മാപ്പു പറയാതെ സഭ നടത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങൾ വ്യക്തമാക്കിയതോടെ രാജ്യസഭാ നടപടികൾ തടസ്സപ്പെട്ടു.
അതേസമയം, ഹിന്ദുമത വിശ്വാസിയായ തനിക്ക് ദുർഗാദേവിയെക്കുറിച്ചുള്ള മോശമായ പരാമർശങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് സ്മൃതി സഭയിൽ വ്യക്തമാക്കി. താനും ദുർഗാഭക്തയാണ്. ജെ.എൻ.യുവിലെ വിദ്യാർഥികൾ പുറത്തിറക്കിയ പോസ്റ്ററുകൾ വായിക്കുക മാത്രമാണ് താൻ ചെയ്തത്. ഇത്തരം പോസ്റ്ററുകൾ തൃണമൂൽ കോൺഗ്രസ് അംഗീകരിക്കുമോയെന്നാണ് താൻ ചോദിച്ചതെന്നും അതിനാൽ മാപ്പു പറയേണ്ട കാര്യമില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
രാജ്യസഭയിൽ ജെ.എൻ.യു വിഷയം സംബന്ധിച്ച ചർച്ച നടന്നപ്പോഴാണ് ദുർഗാദേവിയെയും മഹിഷാസുരനെയും കുറിച്ചുള്ള വിവാദപരാമർശമുണ്ടായത്. ജെ.എൻ.യുവിലെ ഒരു വിഭാഗം വിദ്യാർഥികൾ ദുർഗാദേവിയെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖ പുറത്തിറക്കിയിരുന്നു. മഹിഷാസുരനെ ദലിതരുടെ നേതാവായും ദുർഗയെ മഹിഷാസുരനെ വഞ്ചിച്ചുകൊന്ന മോശം സ്ത്രീയുമായാണ് ഇതിൽ പരാമർശിച്ചിട്ടുള്ളത്. ഈ ലഘുലേഖയിലെ ചില പരാമർശങ്ങൾ സ്മൃതി ഇറാനി സഭയിൽ വായിച്ചതാണ് വിവാദത്തിന് കാരണമായത്. ജെ.എൻ.യുവിൽ മഹിഷാസുര രക്തസാക്ഷി ദിനാചരണം നടന്നതായും സ്മൃതി പറഞ്ഞു.
ജെ.എൻ.യു വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ സർക്കാരിനെ നിശിതമായി വിമർശിച്ചപ്പോഴാണ് മന്ത്രി ലഘുലേഖ വായിച്ചുകൊണ്ട് ദുർഗാദേവിയെ മോശമായി ചിത്രീകരിക്കുന്നവരെ നിങ്ങൾക്ക് പിന്തുണക്കാൻ കഴിയുമോയെന്ന് മന്ത്രി ചോദിച്ചത്. കേന്ദ്രമന്ത്രി പദവിയിലിരുന്നുകൊണ്ട് സ്മൃതി ഇറാനി നടത്തിയ പരാമർശം ശരിയല്ലെന്നും ഇത് പിൻവലിച്ച് മാപ്പു പറയണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
അതേസമയം, 2013ൽ ജെ.എൻ.യുവിൽ നടന്ന മഹിഷാസുര ദിനത്തിൽ താനും പങ്കെടുത്തിരുന്നുവെന്ന് ബി.ജെ.പി എം.പി ഉദിത് മഹാരാജ് വ്യക്തമാക്കി. മഹിഷാസുരനെ രക്തസാക്ഷിയായാണ് താന്‍ കാണുന്നത്. ഡോക്ടര്‍ ബി.ആര്‍ അംബേദ്കറും ഇതേ അഭിപ്രായക്കാരനായിരുന്നു. പരിപാടിയിൽ പങ്കെടുത്ത വേളയിൽ താൻ ബി.ജെ.പി അംഗമായിരുന്നില്ലെന്നും ഉദിത് എ.ബി.പി ന്യൂസിനോട് പറഞ്ഞു.
സ്മൃതി നടത്തിയ വിവാദ പ്രസംഗത്തിൽ നിന്ന്:
-What is Mahishasur Martyrdom Day, madam speaker? Our government has been accused. I miss today Sugata Bose and Saugata Roy in the House - champions of free speech, because I want to know if they will discuss this particular topic which I am about to enunciate in the House, on the streets of Kolkata. I dare them this.
Posted on October 4, 2014. A statement by the SC, ST and minority students of JNU. And what do they condemn? May my God forgive me for reading this.
"Durga Puja is the most controversial racial festival, where a fair-skinned beautiful goddess Durga is depicted brutally killing a dark-skinned native called Mahishasur. Mahishasur, a brave self-respecting leader, tricked into marriage by Aryans. They hired a sex worker called Durga, who enticed Mahishasur into marriage and killed him after nine nights of honeymooning during sleep."
Freedom of speech, ladies and gentleman. Who wants to have this discussion on the streets of Kolkata? I want to know. Will Rahul Gandhi stand for this freedom? I want to know. For these are the students. What is this depraved mentality? I have no answers for it-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
