അരുഷി കൊലക്കേസ്; മാതാവിന് പരോൾ
text_fieldsഅലഹബാദ്: അരുഷി കൊലക്കേസിൽ ശിക്ഷിക്കെപ്പട്ട പ്രതിയും അരുഷിയുടെ മാതാവുമായ നിപുൽ തൽവാറിന് അലഹബാദ് ഹൈകോടതി പരോൾ അനുവദിച്ചു. രോഗിയായ മാതാവിനെ കാണുന്നതിനാണ് തൽവാറിന് മൂന്നാഴ്ചത്തേക്ക് പരോൾ ലഭിച്ചത്. മകളായ അരുഷിയെയും വീട്ടു വീട്ടുജോലിക്കാരൻ ഹേംരാജിനെ കൊലചെയ്ത കേസിൽ 2013ലാണ് നിപുൽ തൽവാറിനെയും രാജേഷ് തൽവാറിനെയും സി.ബി.െഎ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2008ലാണ് കേസിനാസ്പദമായ സംഭവം. 14 വയസുകാരിയായ അരുഷിയെ നോയ്ഡ ജൽവായു വിഹാറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികാേന്വഷണത്തിൽ വീട്ടുജോലിക്കാരനായ ഹേംരാജിനെ സംശയിച്ചെങ്കിലും രണ്ടു ദിവസത്തിനകം ഇയാളുടെ മൃതദേഹവും അതേ ഫ്ലാറ്റിൽ കണ്ടെത്തി. പിന്നീട് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലയാളികൾ അരുഷിയുടെ മാതാപിതാക്കളാണെന്ന് സി.ബി.െഎ കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.