Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഹെഡ്‌ലി വിചാരണക്ക്...

ഹെഡ്‌ലി വിചാരണക്ക് തയ്യാറെന്ന് അഭിഭാഷകന്‍

text_fields
bookmark_border
ഹെഡ്‌ലി വിചാരണക്ക് തയ്യാറെന്ന് അഭിഭാഷകന്‍
cancel

മുംബൈ: നഗരത്തിലെ പ്രത്യേക മകോക കോടതിയില്‍ നടക്കുന്ന മുംബൈ ഭീകരാക്രമണ കേസ് വിചാരണയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കാന്‍ യു.എസില്‍ തടവില്‍ കഴിയുന്ന ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി തയ്യാറാണെന്ന് അഭിഭാഷകന്‍. എന്നാല്‍, അതിന് അമേരിക്കന്‍ അറ്റോര്‍ണി ഓഫീസിന്‍െറ അനുമതി വേണമെന്ന് ഹെഡ് ലിയുടെ അഭിഭാഷകന്‍ ജോണ്‍ ടി തീസ് വ്യക്തമാക്കി. അമേരിക്കയില്‍ ഇരുന്നുകൊണ്ട് മറ്റ് രാജ്യങ്ങളുടെ നിയമ നടപടികള്‍ക്ക് ആവശ്യമെങ്കില്‍ വിധേയനാകാന്‍ തയ്യാറാണെന്ന് ഹെഡ്‌ലി സമ്മതിച്ചതായി ജോണ്‍ കൂട്ടിച്ചേര്‍ത്തു.

ഹെഡ്‌ലിയെ മുംബൈ ഭീകരാക്രമണ കേസില്‍ പ്രതിചേര്‍ത്ത് ഡിസംബര്‍ 10 ന് വിഡിയോ കോണ്‍ഫറന്‍സ് വഴി വിചാരണക്ക് ഹാജരാക്കാനാണ് മുംബൈയിലെ പ്രത്യേക മകോക കോടതി ജഡ്ജി ജി.എ സനപ് ആവശ്യപ്പെട്ടത്. നിലവില്‍ വിചാരണ നേരിടുന്ന മഹാരാഷ്ട്രയിലെ ബീഡ് സ്വദേശി അബൂജുന്ദല്‍ എന്ന സാബിഉദ്ദീന്‍ അന്‍സാരിക്കൊപ്പം ഹെഡ്ലിയെയും വിചാരണചെയ്യാന്‍ അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍െറ അപേക്ഷ അംഗീകരിച്ചായിരുന്നു കോടതി നിര്‍ദേശം. മുംബൈയിലെ ആക്രമണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാപ്പും വിഡിയോ പകര്‍പ്പും തയാറാക്കി പാകിസ്താനിലെ ലശ്കറെ ത്വയ്യിബ നേതാക്കള്‍ക്ക് നല്‍കിയത് ഹെഡ്‌ലിയാണെന്നാണ് അമേരിക്കന്‍ ഏജന്‍സികളുടെ കണ്ടത്തെല്‍. കുറ്റം ഹെഡ് ലി സമ്മതിക്കുകയും ചെയ്തു. നഗരത്തിലെ ലിയൊ പോള്‍ഡ് കഫെ, ജൂത കേന്ദ്രമായ നരിമാന്‍ ഹൗസ്, പഞ്ചനക്ഷത്ര ഹോട്ടലുകളായ താജ്, ട്രൈഡന്‍റ്, റെയല്‍വെ സ്റ്റേഷനായ ചത്രപതി ശിവാജി ടെര്‍മിനല്‍, കാമാ ഹോസ്പിറ്റല്‍ തുടങ്ങിയ കേന്ദ്രങ്ങളിലാണ് 2008 നവമ്പര്‍ 26 ന് ആക്രമണ പരമ്പരകളുണ്ടായത്.

നിലവില്‍ യു.എസ് കോടതി വിധിച്ച 35 വര്‍ഷം തടവ് അനുഭവിക്കുകയാണ് പാക് വംശജനും യു.എസ് പൗരനുമായ ഹെഡ്‌ലി. വധശിക്ഷയോ ആജീവനാന്ത തടവോ അര്‍ഹിക്കുന്ന ഹെഡ് ലിക്ക് ലശ്കറെ ത്വയ്യിബയെക്കുറിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും യു.എസ് ഏജന്‍സികള്‍ക്ക് വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ശിക്ഷ 35 വര്‍ഷമാക്കി കുറച്ചത്. ഒപ്പം, തന്നെ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന ഹെഡ്‌ലിയുടെ ഉപാധിയും യു.എസ് അംഗീകരിച്ചിട്ടുണ്ട്.
 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:david coleman headley
Next Story