ഡൽഹിയിൽ ഡീസൽ വാഹനങ്ങളുടെ രജിസ്ട്രേഷന് വിലക്ക്
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 2000 സി.സിക്ക് മുകളിലുള്ള ഡീസൽ എസ്.യു.വികളുടെ രജിസ്ട്രേഷൻ സുപ്രീംകോടതി വിലക്കി. ഡൽഹിയോട് അടുത്തു കിടക്കുന്ന പ്രദേശങ്ങളിലും ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ അനുവദിക്കില്ല. 2005ന് മുമ്പുള്ള കമേഴ്സ്യൽ ഡീസൽ വാഹനങ്ങൾ ഡൽഹിയിൽ ഒാടാനോ പ്രവേശിക്കാനോ പാടില്ലെന്നും കോടതി ഉത്തരവിട്ടു.
മലിനീകരണം ഉയർത്തുന്ന ഭാരവാഹനങ്ങളുടെ പരിസ്ഥിതി നികുതി ഇരട്ടിയാക്കി ഉയർത്താനും സുപ്രീംകോടതി ഉത്തരവിട്ടു. ഇതുപ്രകാരം നിലവിലുള്ള പരിസ്ഥിതി നികുതി 1400 രൂപയിൽ നിന്ന് 2600 രൂപയാകും. തലസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ ടാക്സി വാഹനങ്ങളും മാർച്ച് മാസത്തിനകം പി.എൻ.ജിയിലേക്ക് മാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
2005നു മുമ്പ് രജിസ്റ്റര്‍ ചെയ്ത ട്രക്കുകള്‍ ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് നിരോധമേര്‍പ്പെടുത്തിയ നടപടിയെയും ട്രക്കുകളിൽ നിന്ന് കൂടുതല്‍ നികുതി ഈടാക്കാനുള്ള നീക്കത്തെയും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കൂര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. ഡല്‍ഹിയില്‍ ഡീസല്‍ കാറുകള്‍ക്ക് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
