Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസല്‍മാന്‍ ഖാന്‍...

സല്‍മാന്‍ ഖാന്‍ കേസിന്‍റെ നാള്‍ വഴികള്‍

text_fields
bookmark_border
സല്‍മാന്‍ ഖാന്‍ കേസിന്‍റെ നാള്‍ വഴികള്‍
cancel

സെപ്റ്റംബര്‍ 28,2002: സല്‍മാന്‍ ഖാന്‍റെ വെള്ള നിറത്തിലുള്ള ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ ബാന്ദ്രയിലെ ഹില്‍സ് റോഡിലൂടെ കടന്നുപോവുന്നു. റോഡിലെ അമേരിക്കന്‍ എക്സ്പ്രസ് ബേക്കറിക്കു മുന്നില്‍ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ഇടയിലേക്ക് പാഞ്ഞു കയറി ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 
സെപ് 28: സല്‍മാന്‍െറ രക്തസാമ്പിള്‍ എടുക്കുന്നു. ബാന്ദ്ര പൊലീസ് അറസ്റ്റ് ചെയ്യുന്നു. പിന്നീട് ജാമ്യത്തില്‍ വിടുന്നു.

ഒക്ടോബര്‍ 1: ഐ.പി.സി,1988ലെ മോട്ടോര്‍ വെഹിക്ക്ള്‍സ് ആക്ട്,1949ലെ ബോംബെ പ്രൊഹിബിഷന്‍ ആക്ട് എന്നിവ പ്രകാരം സല്‍മാനെതിരെ കേസ് എടുത്തു.

ഒക്ടോ 2002: മന:പൂര്‍വമല്ലാത്ത നരഹത്യക്ക് മുംബൈ പൊലീസ് കുറ്റം ചുമത്തുന്നു. ഇതനുസരിച്ച് പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.

ഒക്ടോ 7: സല്‍മാന്‍ ബാന്ദ്ര പൊലീസിനു മുമ്പാകെ കീഴടങ്ങുന്നു. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നു.

ഒക്ടോ 21: മുംബൈ പൊലീസ് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചു.

ഒക്ടോ 24: സല്‍മാന്‍ ജാമ്യം നേടി.

മാര്‍ച്ച് 2003: മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയത് മുംബൈ സെഷന്‍ കോടതിയില്‍ സല്‍മാന്‍ ചോദ്യം ചെയ്തു.

മെയ് 2003: സെഷന്‍സ് കോടതി ഹരജി തള്ളി.

ജൂണ്‍2003: സല്‍മാന്‍ ബോംബെ ഹൈകോടതിയെ സമീപിച്ചു.

ഒക്ടോ 2003: ബോംബെ ഹൈകോടതിയുടെ വിധിയെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തു.

ഡിസം 2003: സെക്ഷന്‍ ഐ.പി.സി 304-11 ചുമത്താന്‍ പറ്റുമോ എന്ന കാര്യം മജിസ്ട്രേറ്റ് കോടതി തീരുമാനിക്കുമെന്ന് സുപ്രീംകോടതി.

ഒക്ടോ 2006: മജിസ്ട്രേറ്റ് കോടതി സല്‍മാനെതിരെ കുറ്റം ചുമത്തി.

ഒക്ടോ 3: സല്‍മാന്‍റെ അംഗരക്ഷകനായ പൊലീസ് കോണ്‍സ്റ്റബിളും കേസിലെ സാക്ഷിയുമായ രവീന്ദ്ര പാട്ടീല്‍ ക്ഷയരോഗത്തെ തുടര്‍ന്ന് മരണമടഞ്ഞു.

ഒക്ടോ 2011: കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി സല്‍മാനെ വിചാരണ ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഡിസം 23,2013: കേസില്‍ 17 സാക്ഷികളെ വിസ്തരിച്ചതിനുശേഷം കുറ്റകരമല്ലാത്ത നരഹത്യക്ക് കേസ് ചുമത്താന്‍ വകുപ്പില്ളെന്നും കേസ് വിചാരണക്കായി സെഷന്‍സ് കോടതിക്ക് വിടുന്നതായും പറഞ്ഞു.

ജൂണ്‍24: മജിസ്ട്രേറ്റിന്‍റെ ഉത്തരവിനെതിരെ സല്‍മാന്‍ സമര്‍പിച്ച ഹരജി സെഷന്‍സ് കോടതി തള്ളി.

ഏപ്രില്‍ 27, 2014: ബാന്ദ്ര പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസിലെ ഫയലുകള്‍ കാണാതായി. കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

സെപ് 12,2014: ഫയലുകള്‍ കണ്ടത്തെി. കോടതിയില്‍ ഹാജരാക്കി.

സെപ് 2014: കേസിലെ സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആയി പ്രദീപ് ഗഹ് ലോട്ടിനെ നിയമിച്ചു.

മാര്‍ച്ച് 25, 2015: 24 സാക്ഷികളെ വിസ്തരിച്ച് കോടതി തെളിവെടുപ്പ് അവസാനിപ്പിച്ചു.

മാര്‍ച്ച് 27: സല്‍മാന്‍റെ മൊഴി റെക്കോര്‍ഡ് ചെയ്തു.

മാര്‍ച്ച് 31: പ്രതിഭാഗം സാക്ഷിയായി സല്‍മാന്‍െറ ഡ്രൈവറെ വിസ്തരിച്ചു.

ഏപ്രില്‍ 20: കേസില്‍ വാദം പൂര്‍ത്തിയായി.

ഏപ്രില്‍ 21:മെയ് ആറിന് വിധി പ്രസ്താവിക്കുമെന്ന് കോടതി.

മെയ് 6: മന:പൂര്‍വമല്ലാത്ത നരഹത്യ അടക്കം സല്‍മാന്‍ ഖാനുമേല്‍ എല്ലാ വകുപ്പുകളും ചുമത്തി, അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷ വിധിച്ചു.

ഡിസം.10: സല്‍മാന്‍ ഖാന് എതിരായ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായും സല്‍മാന്‍ ഖാനെ വെറുതെ വിട്ടു കൊണ്ടും ബോംബെ കോടതിയുടെ വിധി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bombay high courtsalman khan case
Next Story