ഛത്തീസ്‌ഗഢിൽ യുവതിയെ കൂട്ടബാലത്സംഗത്തിനിരയാക്കി
text_fieldsറായ്‌പൂര്‍: ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തിൽ കൗമാരക്കാരൻ ഉൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തക്ചേന്ദ് ധ്രുവ്, സീതാറാം പട്ടേൽ, മായാറാം, ആനന്ദ് പട്ടേൽ എന്നിവരാണ് പിടിയിലായത്.
സാലേവാര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഡിസംബര്‍ രണ്ടിന് രാത്രിയാണ് സംഭവം. മാതൃസഹാദരെൻറ വീട്ടിൽ താമസിക്കുന്ന രാത്രി യുവതി മാലിന്യങ്ങൾ കളയുന്നതിന് പുറത്തിയപ്പോൾ പ്രതികൾ തട്ടികൊണ്ട് പോവുകയായിരുന്നു.
കൂട്ടബലാത്സംഗത്തിന് ശേഷം പ്രതികൾ യുവതിയെ ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. വീട്ടിൽ തിരിച്ചെത്തിയ യുവതി ഞായറാഴ്ചയാണ് സംഭവം പുറത്തുപറഞ്ഞത്. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് പ്രതികളെ മധ്യപ്രദേശിൽ നിന്നും രണ്ട് പേരെ രാജ്നന്ദ്ഗാവിൽ നിന്നുമായാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകലിനും കൂട്ടബലാത്സംഗത്തിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
