ജെ.ഡി.എസിൽ അതൃപ്തി;20 എം.എൽ.എമാർ രാജിക്ക് തയാറെന്ന് നാരായണ ഗൗഡ
text_fieldsബംഗളൂരു: മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരെ പരസ്യവിമ ർശനവുമായി ജെ.ഡി.എസ് നേതാക്കൾ രംഗത്തുവന്നതിന് പിന്നാലെ അയോഗ് യനാക്കപ്പെട്ട ജെ.ഡി.എസ് എം.എൽ.എ നാരായണ ഗൗഡ പുതിയ വെളിപ്പെടുത്തലു മായി രംഗത്ത്. ജെ.ഡി.എസ് പാർട്ടി നേതൃത്വവുമായി അതൃപ്തരായ 20 എം.എൽ.എ മാർ രാജി വെക്കാൻ തയാറാണെന്ന് നാരായണ ഗൗഡ സ്വകാര്യ ചാനലിനോട് പറഞ ്ഞു.
സഖ്യസർക്കാറിെൻറ വീഴ്ചക്ക് കാരണമായ വിമത നീക്കം നടത്തി രാജി നൽകിയ 17 എം.എൽ.എമാരിൽ ഒരാളാണ് നാരായണ ഗൗഡ. ജെ.ഡി.എസിെൻറ കെ.ആർ പേട്ട് എം.എൽ.എ ആയ നാരായണ ഗൗഡ ഉൾപ്പെടെ 17 പേരെ സ്പീക്കർ അയോഗ്യരാക്കിയിരുന്നു. ജെ.ഡി.എസിലുണ്ടാകുന്ന ആഭ്യന്തര കലഹത്തിന് തുടർച്ചയായാണ് നാരായണ ഗൗഡ ദേവഗൗഡ കുടുംബത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.
അഞ്ചുവർഷമായി ദേവഗൗഡയും കുടുംബവും മാനസികമായി പീഡിപ്പിക്കുകയാണ്. സ്വന്തം കുടുംബ ക്ഷേമം മാത്രമാണ് ദേവഗൗഡ നോക്കുന്നത്. ഗൗഡയും കുടുംബവും രാജ്യത്തിന് ഒരു സംഭാവനയും നൽകിയിട്ടില്ല. പാർട്ടിയെന്നാൽ സ്വന്തം കുടുംബകാര്യമാണ്. ഡി.കെ. ശിവകുമാറിെൻറ അറസ്റ്റിന് പിന്നിൽ ആരാണെന്ന് വൈകാതെ അറിയാം. വൊക്കലിഗ സമുദായത്തിലെ ശിവകുമാറിെൻറ വളർച്ചയെ തടയാനാണ് അദ്ദേഹത്തിനെതിരെ കരുനീക്കം നടന്നത്. ഡി.കെ. ശിവകുമാറിനെ പരസ്യമായി പിന്തുണക്കാൻ ദേവഗൗഡ കുടുംബം തയാറാകുന്നില്ല. സിദ്ധരാമയ്യയോ ബി.ജെ.പിയോ അല്ല അറസ്റ്റിന് ഉത്തരവാദികൾ -നാരായണ ഗൗഡ പറഞ്ഞു.
കഴിഞ്ഞദിവസം കുമാരസ്വാമിക്കെതിരെ ജെ.ഡി.എസിെൻറ എസ്.ആർ. ശ്രീനിവാസ് എം.എൽ.എ രംഗത്തെത്തിയിരുന്നു. സാമാജികരുടെ ഫോൺവിളികൾ കുമാരസ്വാമിയുടെ നേതൃത്വത്തിൽ ചോർത്തിയതായാണ് തുമകൂരു ഗുബ്ബി എം.എൽ.എ എസ്.ആർ. ശ്രീനിവാസ് ആരോപിച്ചത്. മുഖ്യമന്ത്രിയായിരിക്കെ ഫോൺ ചോർത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിൽ കുമാരസ്വാമിയെ ജയിലിൽ അയക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജെ.ഡി.എസ് ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ അടുത്ത അനുയായിയായ ശ്രീനിവാസിെൻറ ആരോപണം ജെ.ഡി.എസിലെ പടയൊരുക്കത്തിെൻറ സൂചനയാണ് നൽകിയത്. നേരത്തേ ജെ.ഡി.എസ് മുൻ മന്ത്രി ജി.ടി. ദേവഗൗഡയും നേതൃത്വത്തെ വിമർശിച്ചിരുന്നു. പെരിയപ്പട്ടണ എം.എൽ.എ മഹാദേവ്, നെലമംഗല എം.എൽ.എ സുരേഷ് ഗൗഡ, ശ്രീരംഗ പട്ടണ എം.എൽ.എ രവീന്ദ്ര ശ്രീകണ്ഠയ്യ എന്നിവർക്കും കുമാരസ്വാമിയോട് അതൃപ്തിയുള്ളതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.