കോവിഡ് ബാധിച്ച രണ്ട് തടവുകാർ പരിചരണ കേന്ദ്രത്തിൽനിന്ന് ‘മുങ്ങി’
text_fieldsമുംബൈ: രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ട് തടവുകാർ മഹാരാഷ്ട്ര ഔറംഗബാദിലെ കോവിഡ് കെയർ സെൻററിൽ നിന്ന് രക്ഷപ്പെട്ടു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹർസുൽ ജയിലിൽ നിന്ന് ഇവിടെ കൊണ്ടുവന്ന പാർപ്പിച്ചിരുന്ന സയ്യിദ് സെയ്ഫ്, അക്രം ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്. ബീഗംപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തെന്നും ഇവർക്കായി തെരച്ചിൽ ഉൗർജിതമാക്കിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ജയിൽ ജീവനക്കാരനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇവരടക്കം 29 പേരെയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ജയിലിൽനിന്ന് കൊണ്ടുവന്നത്. സെയ്ഫ് വഞ്ചനക്കുറ്റത്തിനും അക്രം ഖാൻ കൊലക്കുറ്റത്തിനുമാണ് ശിക്ഷ അനുഭവിക്കുന്നത്. ഇരുവരും ഔറംഗബാദ് സ്വദേശികളാണ്.
ഞായറാഴ്ച രാത്രി 10.45ഓടെയാണ് ഇരുവരും രക്ഷപ്പെടുന്നത്. ജനലിെൻറ ഗ്രില്ലുകൾ വളച്ച ശേഷം ബെഡ്ഷീറ്റുകൾ കൂട്ടിക്കെട്ടി കയർ പോലെയുണ്ടാക്കിയാണ് ഇവർ പുറത്തുവന്നത്. സംവം അറിഞ്ഞയുടൻ അധികൃതർ തെരച്ചിൽ നടത്തിയെങ്കിലും ഇരുളിെൻറ മറവിലൂടെ ഇവർ രക്ഷപ്പെടുകയായിരുന്നു. രണ്ട് ഷിഫ്റ്റിലായി 14 ജയിൽ ജീവനക്കാരാണ് ഇവിടെ കാവൽ നിന്നിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.