സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം നൽകിയത് രാജീവ് ഗാന്ധിയെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയെ പേരെടുത്ത് ആക്രമിച്ച് ബി.ജെ.പി. 1984ലെ സിഖ് വിരുദ്ധ കലാപത്തിന് ആഹ ്വാനം നൽകിയത് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഓഫീസ് ആണെന്ന് ബി.ജെ.പി ട്വിറ്ററിലൂടെ ആരോപിച്ചു.
ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയായ സിഖ് വിരുദ്ധ കലാപത്തിലൂടെ സർക്കാർ തന്നെ സ്വന്തം പൗരൻമാരെ കൊന്നൊടുക്കുകയായിരുന്നുവെന്നും സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമീഷൻെറ റെക്കോഡിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും ബി.ജെ.പി ആരോപിച്ചു. ഈ കർമ ഫലത്തിനുള്ള നീതിക്ക് വേണ്ടിയാണ് രാജ്യം കാത്തിരിക്കുന്നതെന്നും ബി.ജെ.പി ട്വീറ്റിൽ പറയുന്നു.
It’s on record of Nanavati Commission that probed the 1984 anti-Sikh riots, the biggest genocide of India in which the government killed its own citizens, that instructions to kill came directly from the then PM Rajiv Gandhi’s office.
— BJP (@BJP4India) May 9, 2019
The country awaits justice for this karma. pic.twitter.com/UouJo7Pq75
ഒന്നാം നമ്പർ അഴിമതിക്കാരനായിട്ടാണ് രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിൻെറ തുടർച്ചയായി രാജീവ് ഗാന്ധിയും കുടുംബവും നാവികസേനയുടെ കപ്പലിൽ അവധി ആഘോഷിച്ചെന്നും മോദി ബുധനാഴ്ച ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ മോദിയെ കർമഫലം കാത്തിരിക്കുന്നുവെന്നായിരുന്നു ഇതിനോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
