അസം പ്രതിഷേധം: 190 പേർ അറസ്റ്റിൽ; 3000 പേർ കസ്റ്റഡിയിൽ
text_fieldsഗുവാഹത്തി: ദേശീയ പൗരത്വ നിയമഭേദഗതിക്കെതിരെ അസമിൽ പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തെ തുടർന്നുണ്ടായ അക്രമ സംഭവങ്ങളിൽ ഇതുവരെ 136 കേസുകൾ രജിസ്റ്റർ ചെയ്തതായി അസം ഡി.ജി.പി ഭാസ്കർ ജ്യോതി മഹാന്ത അറിയിച്ചു. സംസ്ഥാനത്ത് 190 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 3000 പേർ കസ്റ്റഡിയിലുള്ളതായും ഡി.ജി.പി പറഞ്ഞു.
രാഷ്ട്രീയ ഗൂഢാലോചനയാണ് അക്രമ സംഭവങ്ങൾക്ക് പിന്നിലെന്ന് ഡി.ജി.പി ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ചവരെയല്ല, അക്രമികളെയും വിവിധയിടങ്ങളിൽ സംഘർഷത്തിന് ഗൂഢാലോചന നടത്തിയവരെയുമാണ് അറസ്റ്റ് ചെയ്തതെന്നും മഹാന്ത പറഞ്ഞു.
സംസ്ഥാനത്ത് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടുണ്ട്. പൊലീസ് നടത്തിയ വെടിവെപ്പിൽ നാലുപേർക്ക് ജീവഹാനി ഉണ്ടായത് നിർഭാഗ്യകരമാണ്. പ്രക്ഷോഭം അക്രമാസക്തമായ സാഹചര്യത്തിൽ കൂടുതൽ പേരുടെ ജീവൻ രക്ഷിക്കുന്നതിന് വെടിയുതിർക്കാൻ പൊലീസ് നിർബന്ധിതരായെന്നും ഡി.ജി.പി പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ അസമിൽ പ്രതിഷേധം വ്യാപകമാവുകയാണ്. വിവിധ സംഘടനകളുടെ നേതാക്കളടക്കം അറസ്റ്റിലായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.