Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
gujrat arrest
cancel
Homechevron_rightNewschevron_rightIndiachevron_right15കാരിയെ മയക്കുമരുന്ന്...

15കാരിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു; ഗുജറാത്തിലെ ഹാഥറസ് എന്ന് മേവാനി

text_fields
bookmark_border

ജാംനഗർ: യോഗി ആദിത്യനാഥി​െൻറ ഉത്തർപ്രദേശിൽ ബലാത്സംഗങ്ങൾ തുടർക്കഥയാകുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തിലും സ്ത്രീകൾ സുരക്ഷിതരല്ലെന്ന വാർത്തകൾ പുറത്തുവരുന്നു. ഒരാഴ്ച മുമ്പ് മഹിസാഗറിൽ ഒരു സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തെന്ന വാർത്തയുടെ നടുക്കം മാറും മുമ്പ് 15കാരിയെ മയക്കുമരുന്ന് നൽകി കൂട്ടംചേർന്ന് ലൈംഗികമായി പീഡിപ്പിച്ച സംഭവം പുറത്തുവന്നിരിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പിടികൂടി. ഒരാൾ ഒളിവിലാണ്. ജാംനഗർ മഹാദേവ് നഗറിലെ ഖോഡിയാൻ കോളനിയിൽ സെപ്റ്റംബർ 28നായിരുന്നു സംഭവം. 15കാരിയെ മയക്കുമരുന്ന് നൽകിയ ശേഷം നാലുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് ഡി.എസ്.പി (റൂറൽ) എ.പി. ജഡേജ പറഞ്ഞു.

ഇവരിൽ ദർശൻ ഭാട്ടിയ, മിലൻ ഭാട്ടിയ, വി. ദേവ്കരൺ ഗാഡ് എന്നിവർ പിടിയിലായി. മോഹിത് ഭാട്ടിയ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കി. പ്രതികളിൽ ഒരാളുടെ പരിചയക്കാരിയാണ് പീഡനത്തിനിരയായത്. തന്നെ കാണാൻ വന്ന പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ ശേഷം കൂട്ടുകാരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

'ഗുജറാത്തിലെ ഹാഥറസ്' എന്നാണ് ഈ സംഭവത്തെ ജിഗ്നേഷ് മേവാനി എം.എൽ.എ ട്വിറ്ററിൽ വിശേഷിപ്പിച്ചത്. "മോദി, ഇപ്പോഴെങ്കിലും മൗനം വെടിയൂ" എന്നും മേവാനി കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape CaseGujrat
News Summary - 15-year-old gang-raped, drugged in gujrat
Next Story