Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംപൻ: കോവിഡിനേക്കാൾ...

അംപൻ: കോവിഡിനേക്കാൾ വലിയ ദുരന്തമെന്ന് മമത; മരണം 14 ആയി

text_fields
bookmark_border
അംപൻ: കോവിഡിനേക്കാൾ വലിയ ദുരന്തമെന്ന് മമത; മരണം 14 ആയി
cancel

ന്യൂഡൽഹി: ബംഗാൾ, ഒഡീഷ തീരങ്ങളിൽ കനത്ത നാശം വിതച്ച് അംപൻ ചുഴലിക്കാറ്റ് . ബംഗാളിൽ 12 പേരും ഒഡീഷയിൽ രണ്ടുപേരുമാണ് മരിച്ചത്. മണിക്കൂറിൽ 155 മുതല്‍ 185 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാൾ തീരത്ത് കാറ്റ് വീശിയത്. 

അംപൻ ചുഴലിക്കാറ്റ് സൃഷ്ടിച്ച നാശനഷ്ടങ്ങൾ കോവിഡ് മഹാമാരിയേക്കാൾ കൂടുതലാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. പ്രദേശത്ത് ലക്ഷം കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് വീടുകൾ, കെട്ടിടങ്ങൾ, മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയാണ് കടപുഴകി വീണത്. ബംഗാളിൽ മാത്രം അഞ്ചുലക്ഷം ആളുകളെയും ഒഡീഷയിൽ ലക്ഷം പേരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 

‘നോർത് പർഗാനസ്, സൗത്ത് പർഗാനസ് ഭാഗങ്ങളെ ചുഴലിക്കാറ്റ് തകർത്ത് കളഞ്ഞു. കൊൽക്കത്ത നഗരത്തിലടക്കം കനത്ത നഷ്ടം വരുത്തിയിട്ടുണ്ട്. ഞങ്ങളുടെ സെക്രട്ടേറിയേറ്റിലടക്കം വലിയ കേടുപാടുകൾ സംഭവിച്ചു’- മമതാ ബാനർജി പറഞ്ഞു. സംസ്ഥാനത്ത് ആശയവിനിമയ സംവിധാനം താറുമാറായിക്കിടക്കുകയാണ്. വ്യാഴാഴ്ച ഉച്ചയോടെ ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞ് ബംഗ്ലാദേശിലേക്ക് നീങ്ങുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തൽ.

യുദ്ധസമാനമായ സാഹചര്യമാണ് നേരിടുന്നത്. താൻ ഇരിക്കുന്ന കൺട്രോൾ റൂം പോലും കുലുങ്ങുന്നുണ്ടെന്ന് മമത പറഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ബംഗാളിലെ ദിഗ ജില്ലക്കും ബംഗ്ലാദേശിലെ ഹതിയ ദ്വീപിനുമിടയിലാണ് കാറ്റ്  എത്തിയത്. ഒഡീഷയിൽ രണ്ടുപേരാണ് മരിച്ചത്. ബംഗ്ലാദേശിൽ 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു. ഇവിടെ അഞ്ചുവയസുള്ള കുട്ടിയടക്കം ആറുപേർ മരിച്ചതായാണ് റിപ്പോർട്ട്. ചുഴലിക്കാറ്റിെൻറ ശക്തി കുറഞ്ഞെങ്കിലും കേരളത്തിൽ ഇന്നും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം.

ദുരന്തം നേരിടാൻ 57 യൂനിറ്റ് ദുരന്ത നിവാരണ സേനയെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നാവിക സേനയുടെ ഡ്രൈവർമാർ പ്രത്യേക സുരക്ഷ ഉപകരണങ്ങളുമായി ഒഡീഷയിലെ ഡയമണ്ട് ഹാർബറിൽ ഉണ്ട്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അംപൻ ബംഗാൾ തീരത്തെത്തിയത്. രാത്രി ഏഴുമണിയോടെ കാറ്റിന്‍റെ തീവ്രത മണിക്കൂറിൽ 135 കിലോമീറ്ററിൽ എത്തി. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshMamata Banerjeewest bengalodishacovidCyclone Amphan
News Summary - 14 Dead As Cyclone Amphan Batters Bengal, odisha; worser than covid says mamata banerjee- india
Next Story