ഹൈദരാബാദ് നൈസാമിെൻറ സ്വത്തിന് 120 അവകാശികൾ
text_fieldsഹൈദരാബാദ്: ഇന്ത്യ വിഭജനത്തോടനുബന്ധിച്ച് ഹൈദരാബാദ് നൈസാം ലണ്ടൻ ബാങ്ക് അക്കൗണ്ടിൽ നടത്തിയ വൻ നിക്ഷേപത്തിനും മറ്റ് സ്വത്തുക്കൾക്കും 120 അവകാശികളുണ്ടെന്ന് നൈസാമിെൻ ചെറുമകൻ. നൈസാം ഏഴാമൻ നവാബ് മിർ ഉസ്മാൻ അലി ഖാൻ ബഹദൂർ ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിൽ നിക്ഷേപിച്ച മൂന്നര കോടി പൗണ്ടുമായി (360 കോടി) ബന്ധപ്പെട്ട കേസിൽ ഇന്ത്യക്ക് അനുകൂലമായി യു.കെ ഹൈകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ തുക നൈസാമിെൻറ അവകാശികളായ 120 പേർക്കായി വീതിച്ചു നൽകണമെന്ന് നൈസാമിെൻറ ചെറുമകനായ നവാബ് നജാഫ് അലി ഖാൻ ആവശ്യപ്പെട്ടു.
നൈസാമിെൻറ ഇപ്പോഴത്തെ പിന്മുറക്കാരനും എട്ടാമത്തെ നൈസാമുമായ പ്രിൻസ് മുകർറം ഝായും സഹോദരൻ മുഫഖം ഝായുമാണ് കേസുമായി ഇന്ത്യക്കൊപ്പം നിന്നത്. എന്നാൽ ഇവർക്ക് മാത്രമായി തുക വീതിക്കാൻ കഴിയില്ലെന്നാണ് നജാഫ് അലി ഖാൻ പറയുന്നത്.
കുടുംബാംഗങ്ങളായ 120 പേർക്കും നൈസാമിെൻറ സ്വത്തിന് അവകാശമുണ്ട്. പണം വിഹിതം വെക്കുന്നത് സംബന്ധിച്ച് മുകർറം ഝായും സഹോദരനുമായി ചർച്ച നടത്തും. അവർ അതിന് തയാറായില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും നൈസാം ഫാമിലി വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് കൂടിയായ നജാഫ് അലിഖാൻ പറഞ്ഞു.
ലണ്ടനിലെ നാറ്റ് വെസ്റ്റ് ബാങ്കിലുള്ള മൂന്നര കോടി പൗണ്ട് നിക്ഷേപവുമായി (306 കോടി രൂപ) ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്താനുമാണ് കേസ് നൽകിയത്. ഈ തുക എട്ടാമത്തെ നൈസാമിനും ഇന്ത്യക്കും അവകാശപ്പെട്ടതാണെന്ന് കോടതി വിധിക്കുകയും ഇതുമായി ബന്ധപ്പെട്ട് പാകിസ്താെൻറ വാദങ്ങളെല്ലാം തള്ളുകയുമായിരുന്നു.
1948ൽ അന്നത്തെ ഹൈദരാബാദ് നൈസാം 1,007,940 പൗണ്ടും ഒമ്പത് ഷില്ലിങ്ങും പുതുതായി രൂപംകൊണ്ട പാകിസ്താെൻറ ബ്രിട്ടനിലെ ഹൈകമീഷണർക്ക് കൈമാറിയിരുന്നു. ഇതാണ് മൂന്നര കോടി പൗണ്ടായി മാറിയത്. ഈ തുക തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് നൈസാമിെൻറ പിൻമുറക്കാർ ഇന്ത്യയുടെ പിന്തുണയോടെ വാദിച്ചത്. എന്നാൽ, തുക തങ്ങളുെടതാണെന്ന് പാകിസ്താനും അവകാശം ഉന്നയിച്ചു.
ആരാണ് തുകയുടെ യഥാർഥ അവകാശിയെന്നതിൽ വ്യക്തതവേണമെന്ന് യു.കെ കോടതി ഈ വർഷം ആദ്യം വിചാരണ വേളയിൽ പറഞ്ഞിരുന്നു. ഹൈദരാബാദ് നൈസാം ആയിരുന്ന ഉസ്മാൻ അലി ഖാന് വിഭജനവേളയിൽ ഏത് രാജ്യത്തിനൊപ്പം നിൽക്കണമെന്ന ആശയക്കുഴപ്പുമുള്ള സമയത്താണ് ഫണ്ട് കൈമാറുന്നത്.
എന്നാൽ, പിന്നീട് ഈ തുക അദ്ദേഹം തിരിച്ചു ചോദിച്ചിരുന്നത്രെ. അന്നത്തെ പാക് ഹൈകമീഷണർ ഹബീബ് ഇബ്രാഹിം റഹ്മത്തുല്ലയുടെ അക്കൗണ്ടിലെ തുക പിന്നീട് നാറ്റ്വെസ്റ്റ് ബാങ്ക് തടഞ്ഞുവെക്കുകയായിരുന്നു. ഹൈദരാബാദിന് ആയുധം നൽകിയതിനുള്ള തുകയാണിതെന്ന പാക് വാദത്തിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. വിധിയിൽ അപ്പീൽ നൽകുമെന്നാണ് പാകിസ്താൻ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.